<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-3535608574423809992</id><updated>2011-10-28T02:09:33.583-06:00</updated><title type='text'>കൊച്ചുവര്‍ത്താനം</title><subtitle type='html'>ഒരു മലയാളജന്മം മൊത്തം പറഞ്ഞതും, പറയുന്നതും, ഇനി പറയാന്‍ പോകുന്നതും...</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://kochuvarthaanam.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3535608574423809992/posts/default?max-results=100'/><link rel='alternate' type='text/html' href='http://kochuvarthaanam.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>Tedy Kanjirathinkal</name><uri>http://www.blogger.com/profile/17665456190372538862</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='31' src='http://3.bp.blogspot.com/_bZTEowmj0l8/Sp_5UdDUKLI/AAAAAAAAAkg/2yLVPk2r5WA/S220/tedka-bw.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>7</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3535608574423809992.post-6840478327432665415</id><published>2007-04-24T05:45:00.000-06:00</published><updated>2007-04-25T04:03:50.932-06:00</updated><title type='text'>‘ഇഞ്ചി’ കടിച്ച അണ്ണാന്‍</title><content type='html'>&lt;p&gt;2004-ന്റെ ശിശിരത്തിലെ ഒരു തണുത്ത സായാഹ്നം!&lt;br /&gt;ഡാലസ്സിന്റെ പ്രാന്തപ്രദേശത്തുള്ള ‘ഇര്‍വ്വിങ്ങ്’ എന്ന കൊച്ചു പട്ടണം!&lt;/p&gt;&lt;p&gt;ഇന്‍ഫോസിസിന്റെ ഒരു ക്ലയന്റിനു വേണ്ടി അവിടെ ഓണ്‍-സൈറ്റ് ആയിരുന്നു അന്നു ഞാനും സുഹൃത്തുക്കളും. ഇന്‍ഫോസിസിന്റെ (മാത്രമല്ല, വിപ്രോ, ടി.സി.എസ് തുടങ്ങി പലരുടെയും) ഒത്തിരി പ്രൊജക്റ്റുകള്‍ ആ ഭാഗങ്ങളില്‍ ഇങ്ങനെ പടര്‍ന്നു പന്തലിച്ചു വന്നിരുന്നു. സത്യം പറഞ്ഞാല്‍, വെള്ളത്തൊലിയെക്കാള്‍ ആ ഭാഗങ്ങില്‍ കണ്ടു വന്നിരുന്നത് തവിട്ടു തൊലിയാണ് (ഇപ്പൊഴും വല്യ മാറ്റമൊന്നുമില്ല), ഇംഗ്ലീഷിനെക്കാള്‍ അവിടങ്ങളില്‍ കേട്ടു വന്നിരുന്നത് തെലുങ്കും തമിഴുമായിരുന്നു, “Hello” എന്നതിനെക്കാള്‍ കേട്ടു വന്നിരുന്നത് “Java, C++, Oracle, spreadsheet, ppt” തുടങ്ങിയ പദങ്ങളായിരുന്നു. എന്തിനേറെ പറയുന്നു, അവിടുത്തെ "Thomas Jefferson Park" എന്ന മനോഹരമായ പാര്‍ക്ക് പൊതുവേ അറിയപ്പെട്ടിരുന്നത് “ഗാന്ധി പാര്‍ക്ക്” എന്നായിരുന്നു!!! അതാണ് ഇര്‍‌വ്വിങ്ങ് - അമേരിക്കയുടെ ഉള്ളിലെ ‘മറ്റൊരു’ ഇന്ത്യ!!!&lt;/p&gt;&lt;p&gt;സമയത്തും കാലത്തും ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ സാധിച്ചാല്‍, സുഹൃദ്‌സമേതം അടുത്തുള്ള ഇന്ത്യന്‍ കടയില്‍ (ഹോട്ട് ബ്രഡ്‌സ്) പോയി ചായയും കടിയും പതിവുള്ള കാലം. മേല്‍പ്പറഞ്ഞ സായാഹ്നത്തില്‍, ഞാനും &lt;a href="http://aneeshji.blogspot.com/"&gt;അനീഷ്‌ജിയും&lt;/a&gt; &lt;a href="http://thehitchhikingsoul.blogspot.com/"&gt;ആല്‍ക്കോയും&lt;/a&gt; ഇങ്ങനെ ചായയും പഫ്സും ആസ്വദിച്ച് അന്നത്തെ കഥകളും തമാശകളും പറഞ്ഞ് ഇരിയ്ക്കവേ, ഹോട്ട് ബ്രഡ്‌സിന്റെ വാതില്‍ ഒന്നുകൂടെ തുറന്നടഞ്ഞു. പ്രവേശിച്ചത് മറ്റൊരു ഇന്ത്യാക്കാരന്‍ തന്നെ. കണ്ടാലേ പറയും ഒരു IT പ്രൊഫഷണലാണെന്ന് (ബെല്‍റ്റില്‍ ID ടാഗും, തോളില്‍ ലാപ്‌ടോപ്പ് ബാഗും) - പക്ഷേ, വേറേ എന്തോ പ്രത്യേകത കൂടെ ഉണ്ട് എന്നു തോന്നി എനിയ്ക്ക്. Yess!!! എനിയ്ക്കറിയാം ഇയാളെ. എനിയ്ക്കു നല്ല പരിചയമുള്ള ഒരാളാണ്. പക്ഷേ ഇവിടെ വച്ചു പരിചയപ്പെട്ടതല്ല! വേറേ എവിടെയോ വച്ച്.!! പക്ഷേ എവിടെ???&lt;/p&gt;&lt;p&gt;അയാള്‍ അകത്തു കയറി, ചുറ്റും ഒന്നു നോക്കി - ഒരു 180 ഡിഗ്രി സ്കാനിങ്ങ്. (എല്ലാരും ചെയ്യും, കാരണം, ഇന്ത്യാക്കാരല്ലേ ഇവിടെ വരൂ, പരിചയമുള്ള ആരേലും കാണും എപ്പോഴും അവിടെ). ഒരു 160 ഡിഗ്രി കഴിഞ്ഞപ്പോള്‍ ആ കണ്ണുകള്‍ റബ്ബര്‍ബാന്റ് വലിച്ചു വിട്ടപോലെ തിരിച്ചു 120 ഡിഗ്രിയിലേയ്ക്കു വന്നു - അതെ ഞാനിരുന്നിരുന്ന സ്ഥലം!!&lt;/p&gt;&lt;p&gt;“എടാ, അലമ്പി!” ഞാന്‍ ആല്‍ക്കോയോടും അനീഷ്‌ജിയോടും പറഞ്ഞു&lt;br /&gt;“ങും..?”&lt;br /&gt;“എനിയ്ക്കിയാളെ എങ്ങനെയോ അറിയാം.. പക്ഷേ എങ്ങനാന്നും എവിടെവച്ചാന്നും മറന്നു പോയി”&lt;br /&gt;അവരും തിരിഞ്ഞ് അയാളെ നോക്കി.&lt;br /&gt;പക്ഷേ, അധികം സംസാരിച്ചു നീട്ടാനായില്ല. അതിനു മുന്‍പ് അങ്ങേരടുത്തെത്തി.&lt;/p&gt;&lt;p&gt;“Tedy?” എന്നെ നോക്കിക്കൊണ്ട് സംശയത്തോടെ അയാള്‍ ചോദിച്ചു.&lt;br /&gt;“Yes, Oh!! Hiiii.. Hey... you're in Irving???!!” പരുങ്ങല്‍ മറച്ചു വച്ചു കൊണ്ട് ഞാനും ചാടിയെഴുന്നേറ്റു. മറന്നു പോയി എന്നു പറയാന്‍ ഒരു മടി.&lt;br /&gt;“Yes, dude... came in last week. So long, huh..?”&lt;br /&gt;“Yeah... whew!! so long, buddy!!! So, how're things with you” ഒരു പിടിയും ഇല്ലാതെ ഞാന്‍ ഡയലോഗുകള്‍ അടിച്ചു വിട്ടു.&lt;br /&gt;“Good man... Hey, I guess we're meeting the first time after training, huh?”&lt;br /&gt;“Yeahhhhhhh!!!!!!” അറിയാതെ ഞാന്‍ അതിത്തിരി ഉറക്കെപ്പറഞ്ഞു പോയി... ഇത്തിരി നീട്ടിയും. കാരണം, അപ്പോഴാണു എനിയ്ക്കു പിടികിട്ടിയത് ഇയാളെ എവിടെ വച്ചാണു പരിചയപ്പെട്ടതെന്ന് - 2002 മധ്യത്തില്‍ ഇന്‍ഫോസിസിന്റെ ട്രേനിങ്ങ് സമയത്ത്.&lt;br /&gt;“Hey” അയാളുടെ പുരികം വളഞ്ഞു “you do remember me, right?”&lt;br /&gt;പുള്ളിയ്ക്ക് എന്റെ “yeah”-യിലെ ‘ധ്വനി’ പിടികിട്ടിയ പോലെ.ഒരു നിമിഷം ഞാന്‍ ചിന്തിച്ചു. സത്യം പറഞ്ഞാല്‍, എവിടെ വച്ചാ പരിചയം എന്നു പിടികിട്ടി, പക്ഷേ ഇങ്ങേരുടെ പേര് ഓര്‍മ്മ കിട്ടുന്നില്ല. പക്ഷേ അതു വെളിപ്പെടുത്താന്‍ എന്റെ മനസ്സ് അനുവദിച്ചില്ല.&lt;br /&gt;ഞാനും തട്ടി വിട്ടു “Sure, man!! c'mmon what a question!! How can I forget those good old days!!!”&lt;br /&gt;ഏറ്റു!! പുള്ളിക്കാരന്‍ വീണ്ടും പഴയപടിയായി.&lt;br /&gt;“hey, gimme a sec, huh; lemme pick something to take home”&lt;br /&gt;“Sure... I'll be here”&lt;/p&gt;&lt;p&gt;പുള്ളിക്കാരന്‍ കൌണ്ടറിലോട്ടു പോയി. ഞാന്‍ തിരിച്ചു കുത്തിയിരുന്നു അനീഷ്ഗിയെയും ആല്‍ക്കോയെയും വലിച്ചടുപ്പിച്ച് കാര്യം ധരിപ്പിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ ആല്‍ക്കോ ഒരു ബുദ്ധി ഉപദേശിച്ചു “എടാ മണ്ടാ, നിനക്കു തന്ത്രപരമായി അവന്റെ ക്ലയന്റ് ഈമെയില്‍ ഐ.ഡി. ചോദിച്ചാല്‍ പോരായിരുന്നോ. അതില്‍ നിന്നറിയാമായിരുന്നല്ലോ പേര്”&lt;br /&gt;“ആഹ്..! അതു കൊള്ളാം. കിടിലം ഐഡിയ”&lt;br /&gt;അനീഷ്‌ജിയും ആല്‍ക്കോയെ തോളത്തു തട്ടി അഭിനന്ദിച്ചു “ആല്‍ക്കോ, നീ കിടിലം!!”&lt;br /&gt;ആല്‍ക്കോ അഭിമാനത്തോടെ തന്റെ പഫ്‌സ്സില്‍ ഒരു കടി കൂടെ കടിച്ചു.&lt;/p&gt;&lt;p&gt;മൂന്നു നാലു മിനിട്ടു കഴിഞ്ഞ് അയാള്‍ ഞങ്ങളുടെ അടുത്തേയ്ക്ക് നടന്നെത്തി. ഞാന്‍ എഴുന്നേറ്റു “So...”&lt;br /&gt;“Okay... so... hey, it was great meeting you here, man!!!”&lt;br /&gt;“Yeah!!!” വേറെന്തു പറയണം എന്ന് എനിയ്ക്കറിയില്ലായിരുന്നു!&lt;br /&gt;“So, hey, keep in touch... I stay at 'Jefferson Ridge'... lets meet up sometime and have fun, okay?”&lt;br /&gt;“Yeah.. sure... ofcourse...” ഇതു തന്നെ പറ്റിയ സമയം... ഞാന്‍ ബാക്കി ഡയലോഗ് കൂടെ അടിച്ചു “So, hey, what's your client email id..? I'll mail you in my contact number and all those stuff”&lt;br /&gt;“Oh sure.... um.. its..” (എന്റെ മുഖം ഒരു മുല്ല മൊട്ടു പോലെ വിടര്‍ന്നു... സൂര്യകാന്തി പോലെ പ്രശോഭിച്ചു.. ഇതാ... ഞാന്‍ അവന്റെ പേര് അറിയാന്‍ പോകുന്നു...!!!) “...my first name dot last name at bankofamerica dot com”!!!&lt;/p&gt;&lt;p&gt;&lt;br /&gt;&lt;strong&gt;&lt;u&gt;വാല്‍ക്കഷണം&lt;/u&gt;&lt;/strong&gt;:&lt;br /&gt;1. എന്റെ അപ്പൊഴത്തെ മുഖഭാവം കണ്ടിരുന്നെങ്കില്‍ നാട്യഗുരുക്കള്‍ പത്താമതൊരു ‘രസം’ കൂടെ ഉണ്ടാക്കിയേനേ!&lt;br /&gt;2. അലവലാതികള്‍ അനീഷ്‌ജിയും ആല്‍‌ക്കോയും അന്നേരം കുനിഞ്ഞിരുന്നു തുടങ്ങിയ ചിരി അന്നു രാത്രി ഉറങ്ങിയപ്പോഴാണു നിര്‍ത്തിയത്.&lt;br /&gt;3. ഞാനന്നേരം തീരുമാനിച്ചു - അയാളുടെ പേര് ഓര്‍ത്തെടുത്തിട്ടേ ഇനി ഉണ്ണുകയുള്ളൂ ഉറങ്ങുകയുള്ളൂ!! ഭാഗ്യത്തിന് അന്നു രാത്രി ഫുഡ്ഡു റെഡിയായപ്പോഴേയ്ക്കും ഒരു വെളിപാടു പോലെ അയാളുടെ പേര്‍ ഓര്‍മ്മ വന്നു!&lt;br /&gt;4. ബൂലോകത്തില്‍ തലകാട്ടിയിട്ട് രണ്ടു മാസത്തിലേറെയായി എന്നെന്നെയോര്‍മ്മിപ്പിച്ച &lt;a href="http://www2.blogger.com/profile/16079447688035812508"&gt;ഇഞ്ചിയേച്ചിയ്ക്ക്&lt;/a&gt; ഞാനിതു സമര്‍പ്പിയ്ക്കുന്നു :-)&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3535608574423809992-6840478327432665415?l=kochuvarthaanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kochuvarthaanam.blogspot.com/feeds/6840478327432665415/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3535608574423809992&amp;postID=6840478327432665415' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3535608574423809992/posts/default/6840478327432665415'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3535608574423809992/posts/default/6840478327432665415'/><link rel='alternate' type='text/html' href='http://kochuvarthaanam.blogspot.com/2007/04/blog-post.html' title='‘ഇഞ്ചി’ കടിച്ച അണ്ണാന്‍'/><author><name>Tedy Kanjirathinkal</name><uri>http://www.blogger.com/profile/17665456190372538862</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='31' src='http://3.bp.blogspot.com/_bZTEowmj0l8/Sp_5UdDUKLI/AAAAAAAAAkg/2yLVPk2r5WA/S220/tedka-bw.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-3535608574423809992.post-7944104834310567962</id><published>2007-01-18T16:52:00.000-06:00</published><updated>2007-01-18T17:06:44.658-06:00</updated><title type='text'>കരഘോഷം :: ചില ടെന്നിസ്‌ സ്മരണകള്‍</title><content type='html'>ജൂണ്‍ 30, 2006:&lt;br /&gt;"വലിയ മോഹങ്ങളൊന്നുമില്ല - പറ്റുന്ന അത്രയും കളിയ്ക്കണം, ഇപ്പോഴത്തെ റാങ്ക്‌ ആയ 148-ല്‍ നിന്ന് ഇത്തിരിയെങ്കിലും മുന്നേറണം". കുതിര്‍ന്ന ഹെഡ്ബാന്റില്‍ നിന്നു കീഴേയ്ക്ക്‌ ഒലിച്ചിറങ്ങിയ ഒരു തുള്ളി വിയര്‍പ്പ്‌ കണ്ണില്‍ കയറുന്നതിനു മുന്ന് റിസ്റ്റ്ബാന്‍ഡില്‍ ഞാന്‍ ഒപ്പി. എതിര്‍ വശത്ത്‌ ഫാബിയാനോ ബത്തിസ്ത്തി - ഇറ്റലിക്കാരനാണ്‌ - റാങ്ക്‌ 132. ജയിച്ചാല്‍ എന്റെ റാങ്ക്‌ മുന്നോട്ട്‌!&lt;br /&gt;&lt;br /&gt;ഇതു വിംബിള്‍ഡണ്‍ - ടെന്നിസ്‌ റായ്ക്കറ്റ്‌ ആദ്യമായി തൊട്ട നാള്‍ മുതല്‍..., 86-ല്‍ ബോറിസ്‌ ബെക്കറിന്റെ ജയം പെരുവിരല്‍ത്തുമ്പില്‍ നിന്നു കണ്ട നിമിഷം മുതല്‍..., കാല്‍ കുത്താന്‍ കൊതിച്ച മണ്ണ്‍..., ഒന്നു സെര്‍വ്വ്‌ ചെയ്യാന്‍ കൊതിച്ച കോര്‍ട്ട്‌..., ചുറ്റും നോക്കി റായ്ക്കറ്റ്‌ കൊണ്ട്‌ അഭിവാദ്യം ചെയ്യാന്‍ കൊതിച്ച സദസ്സ്‌.&lt;br /&gt;&lt;br /&gt;ഇന്നു സീസണ്‍ന്റെ അഞ്ചാം ദിവസം - നാലു എതിരാളികളെ പരാജയപ്പെടുത്തിക്കഴിഞ്ഞു. ഇനി ഏതു ദിവസവും ഞാന്‍ പരാജയപ്പെടാം... ഓരോ ദിവസവും എതിരാളികള്‍ക്ക്‌ ശക്തി കൂടി വരും - അതാണ്‌ കളിയുടെ അലിഖിത നിയമം. മാച്ച്‌ പോയിന്റില്‍ ഇത്രയേറെ ചിന്തിയ്ക്കാന്‍ പാടില്ലാത്തതാണ്‌ - ശ്രദ്ധപാളും, ടെന്‍ഷന്‍ കയറും. പക്ഷേ എത്ര ശ്രമിച്ചാലും കളിയുടെ അന്ത്യം കുറിയ്ക്കുന്ന ആ നിമിഷങ്ങളില്‍ മനസ്സു വാചാലമാവും - എത്ര തടയിട്ടാലും - അതെ ഞാന്‍ അതിനെ ജയിക്കേണ്ടിയിരിയ്ക്കുന്നു... ഒരു പക്ഷേ അടുത്ത തവണ..?&lt;br /&gt;&lt;br /&gt;ഫാബിയാനൊ പന്ത്‌ ടോസ്സ്‌ ചെയ്തു കഴിഞ്ഞു - ഒരു കഴുകനെപ്പോലെ എന്റെ കണ്ണുകള്‍ അതിനെ പിന്തുടരുകയാണ്‌... ഒരു സിനിമയിലെ സ്ലോ-മോഷന്‍ രംഗം പോലെ! രണ്ടാമത്തെ സെര്‍വ്വാണ്‌ - ചാന്‍സ്‌ എടുക്കാത്ത സെര്‍വ്വ്‌ - 'ഈസ്റ്റേണ്‍ ബാക്‌ക്‍ഹാന്റില്‍' തൊടുത്ത ആദ്യത്തെ 'ടോപ്പ്‌സ്പിന്‍-സ്ലൈസ്‌' നെറ്റില്‍ കൊണ്ട്‌ ചീറ്റിപ്പോയിരുന്നു - ഇത്തവണ ഗ്രിപ്പ്‌ 'കോണ്ടിനെന്റലാണ്‌' - കണങ്കാലുകള്‍ മടങ്ങുന്നു - ഒരു കിക്ക്‌ സെര്‍വ്വ്‌ തന്നെ - ഇവന്‍ സത്യത്തില്‍ കൊള്ളാം - ഭാവിയുണ്ട്‌ - സാങ്കേതികത മാത്രമല്ല തന്ത്രങ്ങളും അറിയാം - അവന്റെ ഫസ്റ്റ്‌ സെര്‍വ്വുകളെല്ലാം തന്നെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു - എതിരാളിയെ ആശയക്കുഴപ്പത്തിലാക്കാനുള്ള പൊടിക്കൈ.&lt;br /&gt;&lt;br /&gt;റായ്ക്കറ്റ്‌ പന്തില്‍ വിണു - കര്‍ത്താവേ 'ട്വിസ്റ്റ്‌'! - അവന്‍ പഠിച്ചുകഴിഞ്ഞിരിയ്ക്കുന്നു ഇത്‌ എനിയ്ക്കു റിട്ടേണ്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണെന്ന്! ഇനി ചിന്തയില്ല - ചിന്തയേക്കാള്‍ വേഗത്തില്‍ പേശികള്‍ മാത്രം! ദൈവമേ... തുണയായിരിയ്ക്കണേ!&lt;br /&gt;&lt;br /&gt;13 സെക്കന്റ്‌ പന്തില്‍ റായ്ക്കറ്റ്‌ പതിയുന്ന ശബ്ദം മാത്രം! 14-ല്‍ പന്ത്‌ എന്റെ കോര്‍ട്ടിലേയ്ക്ക്‌ - വലതു വശത്തേയ്ക്ക്‌ പ്ലേസ്‌ ചെയ്താണ്‍ ഫാബിയാനോ തൊടുത്തത്‌ - പക്ഷേ ഒന്നു പിശകി - പന്ത്‌ ഇത്തിരി പൊങ്ങി - ഇതെന്റെ ചാന്‍സ്‌. സര്‍വ്വ ശക്തിയും റായ്ക്കറ്റില്‍ - പന്തു തിരിച്ചു പറന്നു - ഇതു അവന്റെ ദേഹത്തു കൊണ്ടാല്‍ ദേഹം തുളച്ച്‌ അപ്പുറത്തു വരും - അവന്റെ പേശികള്‍ കണക്കു കൂട്ടിക്കഴിഞ്ഞു - മനസ്സിനേക്കാള്‍ വേഗത്തില്‍ കരങ്ങളിലെ പേശികള്‍ റായ്ക്കറ്റിനെ നയിക്കുന്നു - ഒരു നിമിഷാര്‍ദ്ധം - ഒരു ശബ്ദം - ഫാബിയാനോയുടെ കയ്യില്‍ നിന്നും റായ്ക്കറ്റ്‌ തെറിച്ചു വീണു - പന്ത്‌ ഉയര്‍ന്ന് പുറകിലോട്ട്‌ തെറിച്ചു! ഞാന്‍ കണ്ണുനീരോടെ മുട്ടുകുത്തി നിലത്ത്‌ ചുമ്പിച്ചു.&lt;br /&gt;&lt;br /&gt;മനസ്സു നിറഞ്ഞൊഴുകുന്ന നിമിഷം... പുല്ലില്‍ നെറ്റിയൂന്നി ഒരു തുള്ളി കണ്ണുനീര്‍ കൂടി വീഴ്‌ത്തി. ഓര്‍മ്മകളില്‍ മറഞ്ഞ ദൃശ്യങ്ങള്‍ ഓരോന്നായി മനസ്സിലേയ്ക്കോടിയെത്തി... ഒരു ഫ്ലാഷ്ബായ്ക്ക്‌ പോലെ...&lt;br /&gt;&lt;br /&gt;* * * * * * * *&lt;br /&gt;&lt;br /&gt;"ടെഡീ, Tennis is a cruel game - I'll say its one of the most cruel games in the world". റായ്ക്കറ്റിന്റെ ഇഴഭേദങ്ങള്‍ തീര്‍ത്തുകൊണ്ട്‌ ഓരോ തവണ കോര്‍ട്ടുകളിലേയ്ക്കു നടന്നടുക്കുമ്പോഴും എന്റെ മനസ്സില്‍ മുഴങ്ങുന്നത്‌ രാജേഷിന്റെ വാക്കുകളാണ്‌. ഡാലസ്സില്‍ പ്രോജക്റ്റിലായിരുന്ന സമയത്ത്‌ പരിശീലിച്ചിരുന്ന നോര്‍ത്ത്‌ ലേക്ക്‌ കോളേജിന്റെ പവിലിയനിലിരുന്ന് ഒരു ദിവസം അവന്‍ പറഞ്ഞ വാക്കുകള്‍ "‌No other game in the world strands a player so mercilessly and lonely. It sucks away your might, squeezes each element of energy, demands extreme focus and full presence of mind... Once a game starts, you can't call a time-out how tired and puzzled you are. You can't consult your coach for directions and tactics, your can't rest more than a few minutes in between the games - Its just you - the entire you, your opponent, the court and your destiny. And, when you go pro, you have a stadium full of onlookers, judging you, betting on you, driving tension and pressure up your spines... Maintaining, controlling and channeling your energy is as important as holding a calm, composed and focused mind".&lt;br /&gt;&lt;br /&gt;2004-ന്റെ ആദ്യ ഭാഗം വരെ, കൂട്ടുകാരുമായി കളിച്ചു ജയിയ്ക്കുക എന്നതില്‍ കവിഞ്ഞ്‌ സ്വപ്നങ്ങളൊന്നും കണ്ടിരുന്നില്ല ടെന്നിസില്‍. അങ്ങനെയിരിയ്ക്കുന്ന സമയത്താണ്‌ അമേരിക്കയില്‍ നിന്ന്, വേറേ ഒരു പ്രോജക്റ്റിനായി ഡെപ്യൂട്ടേഷന്‍ ഇംഗ്ലന്റിലോട്ടു മാറിയത്‌. എന്റെ ടെന്നിസ്‌ ജീവിതത്തിലെ വഴിത്തിരിവ്‌ അവിടെത്തുടങ്ങി.&lt;br /&gt;&lt;br /&gt;ലണ്ടനിലായിരുന്നു പോസ്റ്റിംങ്ങ്‌. അധികം താമസിയാതെ വിംബിള്‍ഡണ്‍ സീസണായി. അടുത്തു തന്നെയായിരുന്നതു കൊണ്ട്‌ ഇത്തവണ ഒരു മാച്ച്‌ നേരിട്ട്‌ കണ്ടാലോ എന്നു തോന്നി. എന്റെ മാനേജര്‍ സായിപ്പ്‌ സ്ഥലത്തെ ഒരു പ്രധാന അച്ചായന്‍ ആയിരുന്നതുകൊണ്ടും, എന്നോട്‌ അച്ചായനു ഒരു പ്രത്യേക വാല്‍സല്യമുണ്ടായിരുന്നതു കൊണ്ടും വനിതകളുടെ ഫൈനല്‍സിന്റെ ടിക്കറ്റ്‌ തന്നെ കിട്ടി. ഫെഡററിന്റെ വിജയം ടി.വി.യില്‍ കാണേണ്ടിവന്നെങ്കിലും, ഷെറാപ്പോവയുടെ ഇടിവെട്ട്‌ പെര്‍ഫോമന്‍സ്‌ സ്വന്തം നേത്രങ്ങള്‍ കൊണ്ട്‌ (ബൈനോക്കുലര്‍ വച്ച്‌) ഒപ്പിയെടുത്തു. അന്ന് ഷെറാപ്പോവ ഷീള്‍ഡുമായി നിന്നപ്പോള്‍ മനസ്സിന്റെ ഏതോ കോണില്‍ ഒരു മോഹം മൊട്ടിട്ടു - ഒന്നു മത്സരിച്ചു നോക്കിയാലോ..?ലണ്ടനില്‍ തന്നെയുള്ള ഒരു ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്തു - ഉസ്താദുകളുടെ കീഴില്‍ പരിശീലനവും തുടങ്ങി - സിമന്റ്‌ കോര്‍ട്ടില്‍ നിന്നും ഗ്രാസ്സ്‌ കോര്‍ട്ടിലേയ്ക്കുള്ള പറിച്ചു നടല്‍ - രാവിലെ നാലുമണിയ്ക്കു തുടങ്ങുന്ന തപസ്യ - ശരീരത്തിനെയും മനസ്സിനെയും വരുതിയില്‍ വരുത്താന്‍ - ഒരുമിച്ചു ചരിപ്പിയ്ക്കാന്‍ - ആദ്യം അര മണിക്കൂര്‍ ധ്യാനം - പിന്നെ ഒരു മണിക്കൂര്‍ ജിമ്മില്‍ കാര്‍ഡിയോ - പിന്നെ ക്ലബ്ബിലേയ്ക്ക്‌. ഏഴര വരെ പരിശീലനം. പിന്നെ ജോലിയ്ക്ക്‌. വൈകുന്നേരം ആറു മണിയ്ക്ക്‌ വീണ്ടും ജിമ്മില്‍ - കാര്‍ഡിയോയും വെയ്റ്റ്‌ ട്രെയിനിങ്ങും. വീണ്ടും ക്ലബ്ബിലേയ്ക്ക്‌ - ഒമ്പതര വരെ ഫ്ലഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ പരിശീലനം.രണ്ടു വര്‍ഷം!!! റാങ്കുകളിലൂടെ ഒരു ഘോഷയാത്ര!!! ഇപ്പോള്‍ ഇതാ അവസാനം ഇവിടെ!&lt;br /&gt;&lt;br /&gt;* * * * * * * *&lt;br /&gt;&lt;br /&gt;ഞാന്‍ നിവര്‍ന്നു നിന്നു... പവിലിയനില്‍ കരഘോഷം... ഞാന്‍ കൈകളുയര്‍ത്തി... പുഞ്ചിരിച്ചുകൊണ്ട്‌ റായ്ക്കറ്റ്‌ ചൂണ്ടി അഭിവാദനം ചെയ്തു... കരഘോഷം ഉച്ചത്തിലായി... ഞാന്‍ ഒരു ചുറ്റു കഴിഞ്ഞു... കരഘോഷം കാതടപ്പിയ്ക്കുന്നു... പുഞ്ചിരിയ്ക്കുന്ന മുഖങ്ങള്‍... കരഘോഷം തുടരുന്നു... പക്ഷേ... എന്തോ ഒരു കുഴപ്പം... കരഘോഷത്തിന്റെ ശബ്ദം മാറുന്നപോലെ... ആ സുഖമുള്ള ശബ്ദമല്ല... ഒരു വല്ലാത്ത ശബ്ദം... ഒരു വൃത്തികെട്ട ശബ്ദം... ഒരു മണിയടിയ്ക്കുന്ന പോലെ... ശ്ശേ.. ഇതെന്താ ഈ ആള്‍ക്കാര്‍ക്കു കൈയ്യടിയ്ക്കാന്‍ അറിയില്ലേ? കൈയ്യില്‍ മണികെട്ടിയാണോ അടിയ്ക്കുന്നത്‌...? ശ്ശെ! എന്തൊരു അലമ്പ്‌..! ശ്ശെ! ഹ! നിര്‍ത്ത്‌.. .നിര്‍ത്ത്‌.. നിര്‍ത്ത്‌!!!!!!!! ര്‍ണിംണിംണിംണിംണിം.....&lt;br /&gt;&lt;br /&gt;ഞാന്‍ ചാടിയെഴുന്നേറ്റു!!! കയ്യില്‍ ഒരു തലയിണ ഉയര്‍ത്തിപ്പിടിച്ചിരിയ്ക്കുന്നു... അലാറം അടിയ്ക്കുന്നു... "അയ്യോ... അപ്പോ വിംബിള്‍ഡന്‍..? ലണ്ടന്‍... ഷറാപ്പോവ..? ഫാബിയാനോ..? ശ്ശേ... എന്തൊരു തണുപ്പ്‌... ഞാന്‍ ഷിക്കാഗോയില്‍ തന്നെയാണോ..? അയ്യേ!! അയ്യോ.. ആറു മണിയോ..? ശ്ശെ.. ഇന്ന് ഓഫീസില്‍ പോണോല്ലോ!!! പണ്ടാരം!"&lt;br /&gt;&lt;br /&gt;[ ഹിഹി... :o) പറ്റിച്ചേ!!! ]&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3535608574423809992-7944104834310567962?l=kochuvarthaanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kochuvarthaanam.blogspot.com/feeds/7944104834310567962/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3535608574423809992&amp;postID=7944104834310567962' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3535608574423809992/posts/default/7944104834310567962'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3535608574423809992/posts/default/7944104834310567962'/><link rel='alternate' type='text/html' href='http://kochuvarthaanam.blogspot.com/2007/01/blog-post.html' title='കരഘോഷം :: ചില ടെന്നിസ്‌ സ്മരണകള്‍'/><author><name>Tedy Kanjirathinkal</name><uri>http://www.blogger.com/profile/17665456190372538862</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='31' src='http://3.bp.blogspot.com/_bZTEowmj0l8/Sp_5UdDUKLI/AAAAAAAAAkg/2yLVPk2r5WA/S220/tedka-bw.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-3535608574423809992.post-4772551016231170535</id><published>2006-12-05T14:27:00.000-06:00</published><updated>2006-12-19T21:39:20.326-06:00</updated><title type='text'>ഗുരുജീ, ഒരു വാക്ക്</title><content type='html'>[മന്‍‌ജിത്തിന്റെ  “&lt;a href="http://manjithkaini.blogspot.com/2006/09/blog-post_18.html"&gt;പാട്ടിന്റെ വഴികള്‍ &lt;/a&gt;” എന്ന ഓര്‍മ്മക്കുറിപ്പ് പ്രചോദനം]&lt;br /&gt;&lt;br /&gt;എന്റെ ഒടപ്പിറന്നോള്‍ - അഞ്ചു കൊല്ലത്തിനിളയവള്‍ - മൂന്നാം ക്ലാസ്സില്‍ വാണിരുന്ന കാലം. ഒരു ദിവസം “പൈതലിന്‍ ഭാവം മാറി, വദനാം‌ബുജം വാടി, കൈതവം കാണാക്കണ്ണ് കണ്ണുനീര്‍ തടാകമായ്” എന്നു കവി പാടിയ മട്ടില് താടിയ്ക്കു കയ്യും കൊടുത്ത് ഒരു ടെക്സ്റ്റ്ബുക്കിന്റെ മുന്നില്‍ കുത്തിയിരിയ്ക്കുന്ന അവള്‍ ജേഷ്ഠഭ്രാതാശ്രീയായ എന്റെ കണ്ണില്‍ പെട്ടു.&lt;br /&gt;&lt;br /&gt;“എന്താണു മകളേ, പ്രശ്നം?” എട്ടാം ക്ലാസ്സുകാരന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;“ങ്ഹും” പൈതല്‍ ചിണുങ്ങി&lt;br /&gt;&lt;br /&gt;“എന്താണേലും പറയൂ... പരിഹാരമുണ്ടാക്കിക്കളയാം”&lt;br /&gt;&lt;br /&gt;“എനിയ്ക്കിതു വായിച്ചിട്ടു മനസ്സിലാവുന്നില്ല... നാളെ ടെസ്റ്റ്പേപ്പറുണ്ട്... ഞാന്‍ പൊട്ടും” ബാലിക അശ്രുബിന്ദുക്കള്‍ പൊഴിച്ചു.&lt;br /&gt;&lt;br /&gt;“അത്രേയൊള്ളോ... ഞാന്‍ ഒന്നു നോക്കട്ടെ”&lt;br /&gt;&lt;br /&gt;ഞാന്‍ ആ സാമൂഹ്യപാഠം പുസ്തകം കയ്യിലെടുത്തു... വായിച്ചു, അവള്‍ക്കു പറഞ്ഞും കൊടുത്തു... അവസാനം അവളോതി “അച്ചാച്ചന്‍ പറഞ്ഞു തന്നപ്പം മനസ്സിലായി” പൈതലിനു ബഹു സന്തോഷം!&lt;br /&gt;&lt;br /&gt;പിന്നീട് എത്രയോ തവണ ഞാന്‍ അവള്‍ക്കു പാഠം ചൊല്ലിക്കൊടുത്തിരിയ്ക്കുന്നു... പക്ഷേ, ആ ദിവസം മുതല്‍, എനിയ്ക്കു തോന്നിത്തുടങ്ങി, മനസ്സിലാകുന്ന രീതിയില്‍ ലളിതമായി കാര്യങ്ങള്‍ അവതരിപ്പിക്കുവാനും പറഞ്ഞുകൊടുക്കുവാനുള്ള ഒരു വാസന എന്നിലുണ്ട് എന്ന്. കാലക്രമേണ, അത് അധ്യാപനത്തിലേയ്ക്കുള്ള ഒരു ജീവിതവിളിയാണോ എന്നും തോന്നിത്തുടങ്ങി. “എടാ, ഇതൊന്നു പറഞ്ഞു തന്നേ” എന്ന് സഹപാഠികളും തുടങ്ങി.&lt;br /&gt;&lt;br /&gt;അങ്ങനെ ഇരുന്നിരുന്ന് പഠിപ്പിയ്ക്കാനുള്ള ആഗ്രഹം മൂത്ത്, തത്തം‌പള്ളി ഇടവകയുടെ സണ്‍‌ഡേ-സ്കൂളില്‍, പത്താം ക്ലാസ്സു കഴിഞ്ഞപ്പോള്‍ ഒരു പത്തുദിവസം ഞാന്‍ സബ്‌സ്റ്റിറ്റ്യൂട്ട് ടീച്ചറായി ജോലിനോക്കി (‘സീറോ-മലബാര്‍‘ അച്ചായന്മാര്‍ക്ക് വേനലവധിക്കാലത്ത് ‘ഇന്റന്‍സീവ് കോഴ്സ്‘ എന്ന ഒരു പത്തു ദിവസത്തെ തീവ്രപഠനപരിപാടിയുണ്ട് -  - അതിന്റെ അവസാനമാണ്‍ ഓരോ ക്ലാസിന്റെയും വാര്‍ഷികപ്പരീക്ഷ നടത്തുക - മിക്ക ടീച്ചറുമ്മാര്‍ക്കും ഇടദിവസങ്ങളില്‍ അവരവരുടെ ജോലിയുള്ളതിനാല്‍, ഈ പത്തു ദിവസം സബ്‌സ്റ്റിട്ട്യൂട്ട് ടീച്ചറുമ്മാരുടെയും വോളന്റിയര്‍‌മാരുടെയും സഹായം അത്യാവശ്യം) - ആ പത്തു ദിവസം എനക്ക് റൊമ്പ പ്രമാദമായി തന്നെ പുടിച്ചു. എന്തിനേറെ പറയുന്നൂ, ഉപരിപഠനം (11-ഉം, 12-ഉം) വേണ്ടാ എന്നു ഉറപ്പിച്ച് ഞാന്‍ വികാരിയച്ചനോടും ഹെഡ്‌മാഷോടും എന്റെ ആഗ്രഹം അറിയിച്ചു - ഒന്നു പരീക്ഷിച്ചു നോക്കാമല്ലോ - പഠിപ്പിക്കാനുള്ള വാസന ശരിയ്ക്കും ഉണ്ടെങ്കില്‍ അതു തന്നെയായിക്കളയാം ജീവിത ലക്ഷ്യവും!&lt;br /&gt;&lt;br /&gt;അന്നു തുടങ്ങിയ സണ്‍‌ഡേ-സ്കൂള്‍ അധ്യാപനം ഞാന്‍ ഏകദേശം 5 കൊല്ലം തുടര്‍ന്നു - റെഗുലര്‍ പഠനം സമാന്തരമായി നടന്നിരുന്നതിനാല്‍ അതിന്റെ ആവശ്യങ്ങള്‍ കൂടെ കണക്കിലെടുത്ത് ചില കാലഘട്ടങ്ങളില്‍ ക്ലാസ്‌ടീച്ചറായും, ചിലപ്പോള്‍ സബ്‌സ്റ്റിട്ട്യൂട്ട് ആയും മാറി മാറി  സേവനമനുഷ്ഠിച്ചു. ഇതിനിടയ്ക്ക് പതിനൊന്നില്‍ പഠിച്ചിരുന്നപ്പോള്‍, ആറാം ക്ലാസ്സു മുതലുള്ള ഒരാഗ്രഹം പൂവണിയിയ്ക്കാന്‍ കോട്ടയത്തെ കുറിച്ചി മൈനര്‍ സെമിനാരിയുടെ വാതിലില്‍ മുട്ടുകയും ചെയ്തു - വൈദികനാവാന്‍ - പക്ഷേ നനഞ്ഞ പടക്കം പോലെ അതങ്ങ് ചീറ്റിപ്പോയി - അഭിമുഖ സംഭാഷണം കഴിഞ്ഞപ്പോള്‍ തന്നെ കൌണ്‍സിലിംഗ് നടത്തിയ അച്ചന്‍ പറഞ്ഞു “ഒന്നു കൂടി ഇരുത്തി ചിന്തിയ്ക്കുക, ആത്മശോധന ചെയ്യുക, പതിനൊന്നിലല്ലേ ഇപ്പോ..? എന്തായാലും പ്ലസ് റ്റൂ പഠനം ഇപ്പോ മുടക്കണ്ട, ഈ കൊല്ലവും, അടുത്ത കൊല്ലവും ആലോചിയ്ക്കുക, മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി പ്രാര്‍ത്ഥിയ്ക്കുക. പന്ത്രണ്ടു കഴിയുമ്പോള്‍ ആഗ്രഹം ശക്തമായിത്തന്നെ നിലനില്‍ക്കുന്നുവെങ്കില്‍ ഇങ്ങു പോന്നോളൂ, നമ്മുക്കു നോക്കാം” അതോടു കൂടി ആ പടിയിറങ്ങി. പിന്നെ എപ്പോഴോ തോന്നിത്തുടങ്ങി, അതല്ല ഒരു പക്ഷേ എന്റെ ജീവിതോദ്ദേശം എന്ന്. എന്തായാലും അധ്യാപനം തുടര്‍ന്നു. അച്ചനാകാന്‍ പറ്റിയില്ലെങ്കിലെന്താ, ആ വെള്ള ളോഹ ഒന്നു വെട്ടിത്തയിച്ച് ‘കോട്ട്’ ആക്കി ഡോക്ടറായിക്കളയാം എന്നു തീരുമാനിച്ചു. (മാനവസേവനവും വെള്ളക്കുപ്പായവും തമ്മില്‍ എനി ബന്ധം..?) പക്ഷേ, നമ്മടെ ഒരു ഒഴപ്പിന്റെയും മടിയുടെയും ലവലുകള്‍ വച്ച് ഡോക്ടറു പോയിട്ട് ഒരു പേഷ്യന്റു പോലും ആവാനുള്ള സ്‌കോപ്പില്ലായിരുന്നു!&lt;br /&gt;&lt;br /&gt;നുറുങ്ങു കഥകളും, ഉപമകളും, ഡെമോണ്‍‌സ്‌ട്രേഷന്‍സും, തമാശകളും ഒക്കെ വിതറിയ, തനതായ ഒരു ശൈലിയിലുള്ള ക്ലാസ്സുകള്‍ നന്നായി വരുന്നുമുണ്ടെന്ന് ഹെഡ്‌മാസ്റ്റര്‍ ഫീഡ്‌ബായ്ക്ക് തന്നു. സന്തോഷമായി. ബാക്കിയുള്ള മുതിര്‍ന്ന മാഷുമാര്‍ കുറവുകള്‍ ചൂണ്ടിക്കാട്ടി തന്നു, നന്നാക്കാനുള്ള ഉപദേശങ്ങളും തന്നു. ഇതിനിടയ്ക്ക് ബി.ടെക്ക്-നു പ്രവേശനം കിട്ടി. ആ പഠനത്തിനിടയ്ക്ക് സാ‍ധാരണയായുള്ള പ്രസന്റേഷനുകളും വിദ്യാര്‍ത്ഥികള്‍ തന്നെ എടുക്കേണ്ട ക്ലാസ്സുകളും ഒക്കെ ഭംഗിയായി തന്നെ നടന്നു. ഇതൊക്കെ ആത്മവിശ്വാസവും കൂട്ടി... വീണ്ടും ശക്തമായി തന്നെ തോന്നിത്തുടങ്ങി അധ്യാപനം എന്റെ ജീവിതവിളിയെന്ന്. അടുത്ത സ്വപ്നവും തലയില്‍ കയറി - ബി.ടെക്ക് കഴിഞ്ഞ് എം.ടെക്കും ചെയ്ത് പറ്റിയാല്‍ ഒരു പി.എച്ച്.ഡി. യുമെടുത്ത് ഒരു പ്രഫസറാകണം. (സ്വപ്നങ്ങള്‍... സ്വപ്നങ്ങളേ.. നിങ്ങള്‍ സ്വര്‍ഗ്ഗകുമാ.....)&lt;br /&gt;&lt;br /&gt;ബി.ടെക്ക് ഇലക്‍ട്രോണിക്സ് പഠനത്തിനിടയ്ക്കു തന്നെ, ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നു പറയട്ടേ, ഇന്‍ഫോസിസില്‍ ക്യാമ്പസ് സെലക്ഷന്‍ കിട്ടി (കിട്ടിയതു ഇലക്‍ട്രോണിക്സ് ജോലി അല്ല, ഐ.ടി. ആയിരുന്നു.. പക്ഷേ അതു തന്നെ എത്ര നേര്‍ച്ച നേര്‍ന്നിട്ടാണെന്നൊരു പിടിയുമില്ല). എന്നാപ്പിന്നെ ഒരു കൊല്ലം ജോലി ചെയ്തിട്ടാവാം ഉപരിപഠനം എന്നായി ചിന്ത.  പക്ഷേ, ജോലിയ്ക്കു കേറുന്നതിനു തലേ മാസം, രണ്ടു വിമാനങ്ങള്‍ ഓരോ കെട്ടിടങ്ങളിന്മേല്‍ ഇടിച്ചു കേറീ സെപ്റ്റംബര്‍ പതിനൊന്നിന്‍. അതോടു കൂടെ, മറ്റു ലക്ഷക്കണക്കിനു തൊഴിലാര്‍ത്ഥികളെ പോലെ, എന്റെ ജോലിയും കയ്യാലപ്പുറത്തെ തേങ്ങാ പോലെയായി. എന്തായാലും, ആ അപ്പോയിന്റ്മെന്റ് നീട്ടിവയ്ക്കപ്പെട്ടു. ആ ഗ്യാപ്പില് എം.ടെക്കിനായി തയ്യാറെടുത്തുകൊണ്ട് അടുത്ത തൊഴിലിനായി ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നതിനിടയിലാണ് പ്രൊഫഷണല്‍ അധ്യാപനത്തില്‍ ഒന്ന് കൈവച്ചാലോ എന്നു ചിന്തിച്ചു തുടങ്ങിയത്. മടിച്ചു നിന്നില്ല... കേരളത്തിലാണെങ്കില്‍ സാങ്കേതിക കലാലയങ്ങള്‍ കൂണുപോലെ മുളച്ചു പൊങ്ങുന്ന കാലം - 2001 - തൊടുത്തു വിട്ടൂ കുറേ ആപ്പ്ലിക്കേഷന്‍ ശരങ്ങള്‍. ആദ്യം വിളി വന്നത് സ്വന്തം കോളേജീന്നു തന്നെ - അടൂര് - ഇന്റര്‍വ്യൂ കൊടുത്തു, തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.&lt;br /&gt;&lt;br /&gt;വളരെ പ്രതീക്ഷയോടെ തന്നെ അടൂര് പഠിപ്പിയ്ക്കാന്‍ ആരംഭിച്ചു. കൂടെ ഗേറ്റ് പരീക്ഷയ്ക്കു തയ്യാറെടുപ്പും. വളരെ നല്ല അനുഭവമായിരുന്നു അവിടെ. പുതിയ കുറേ അധ്യാപന രീതികളും പരീക്ഷിച്ചു - ചിലതു വിജയിച്ചു, ചിലതു ചീറ്റിപ്പോയി. അധ്യാപനത്തിലെ സൈക്കോളജി വിഷയങ്ങളും വായിച്ചു തുടങ്ങി. പക്ഷേ, ഒന്നു ഫോമായി വന്നപ്പോള്‍ ഗസ്റ്റ് ലക്ചറര്‍ പോസ്റ്റിന്റെ കാലാവധി കഴിഞ്ഞു - ലീവിനു പോയ മാഷു തിരിച്ചു വന്നു. തിരിച്ച് ആലപ്പുഴയ്ക്കു വണ്ടി കേറുന്നതിനു മുന്‍പ് ഞാന്‍ പിള്ളേരെല്ലാരോടും ഫീഡ്‌ബായ്ക്ക് ക്ഷണിച്ചു. എല്ലാരും തന്നെ അവരുടെ അഭിപ്രായങ്ങള്‍ പേരെഴുതാത്ത വെള്ളക്കടലാസിലെഴുതി തന്നു. (അത് ഇന്നും എന്റെ പെട്ടിയിലുണ്ട് - ഇടയ്ക്ക് വായിയ്ക്കാറുമുണ്ട്.)&lt;br /&gt;&lt;br /&gt;അടൂരൂന്നു പോയ ശേഷം ഒരു പെര്‍മനന്റ് പോസ്റ്റ് കിട്ടി പുതിയൊരു കോളേജില്‍, പക്ഷേ, ആ പ്രായത്തില്‍ തുടര്‍ന്നു പഠിയ്ക്കാതെ അധ്യാപനം തുടര്‍ന്നാല്‍ ലക്ഷ്യത്തെ ബാധിയ്ക്കുമെന്നു തോന്നിത്തുടങ്ങി. പക്ഷേ, അങ്ങനെയിരിയ്‌ക്കേ ഒരു നട്ടുച്ചയ്ക്ക് വീട്ടില്‍ പോസ്റ്റുമാന്‍ വന്നപ്പോഴാണ് ജീവിതത്തിന്റെ വണ്ടി സ്റ്റിയറിംഗ് വളച്ചത് - ഇന്‍ഫോസിസ് വിളിച്ചിരിയ്ക്കുന്നു! ഒരു വശത്ത് മനോഹരമായ ടാറിട്ട റോഡ്, മറുവശത്ത് അടുത്ത നൂറു കിലോമീറ്റര്‍ ‘കച്ചാ’ റോഡ്. കുറേ നാളായിട്ട് ഒരു ശരിയായ ജോലിയില്ലാത്തതിന്റെ മാനസിക വ്യഥ, പിന്നെ സ്ഥായിയായ “മടി” എന്ന വികാരം . ഇതൊക്കെക്കൂടെ കൂടിച്ചേര്‍ന്നപ്പോള്‍ ഏതൊരു ശരാശരി മനുഷ്യനേപ്പോലെ ഞാനും പ്രലോഭിയ്ക്കപ്പെട്ടു... കൂടുതല്‍ ചിന്തിയ്ക്കാനൊന്നും നിന്നില്ല. കെട്ടും ഭാണ്ഡവും മുറുക്കി ഇന്‍ഫോസിസിലേയ്ക്കു വണ്ടി കയറി.&lt;br /&gt;&lt;br /&gt;അവിടെ ജീവിതം പൊടിപൊടിയ്ക്കുമ്പോഴാണ് വീണ്ടും അധ്യാപിയ്ക്കാന്‍ തോന്നിത്തുടങ്ങിയത്. ഈ ജാത്യാലുള്ളതു തൂത്താപ്പോകൂല്ല എന്നൊക്കെ പറയില്ലേ..? അതു പോലെ. അങ്ങനെ അവിടുത്തെ വിദ്യാഭ്യാസ-ഗവേഷണ വിഭാഗവുമായി സംഭാഷിച്ചു, അവരെനിയ്ക്ക് ഒരു സാങ്കേതിക ക്ലാസ്സെടുക്കാനുള്ള അവസരവും തന്നു ചെന്നൈയില്‍. എടുത്തു - അത് അധ്യാപനത്തിലെ മറ്റൊരു അദ്ധ്യായത്തിന്റെ തുടക്കമായി, ക്ലാസ്സ് അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടതിനാല്‍ ഞാന്‍ വിദ്യാഭ്യാസ-ഗവേഷണ വിഭാഗത്തിന്റെ ‘ഇവാഞ്ചലിസ്റ്റ്’ ആയി. ആഴ്ചദിവസങ്ങളില്‍ വയറു നിറയ്ക്കാന്‍ പ്രോജക്ടിലെ ജോലിയും, വാരാന്ത്യങ്ങളില്‍ മനസ്സു നിറയ്ക്കാന്‍ വാദ്ധ്യാരുപണിയും. മാഷായിട്ട് ചെന്നൈയിലെയും ബാംഗ്ലൂരിലെയും സെന്ററുകളിലും, തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം കിടക്കുന്ന സാങ്കേതിക കലാലയങ്ങളിലും കയറിയിറങ്ങി - ഹൃദയം നിറഞ്ഞുതുളുമ്പി കുപ്പായങ്ങളാകെ നനഞ്ഞു - വേണ്ടതെല്ലാം കിട്ടിയ ഒരു പ്രതീതി!&lt;br /&gt;&lt;br /&gt;പിന്നെ ഇങ്ങു സായിപ്പിന്റെ നാട്ടില്‍ പോന്നു... ‘ബ്‌ടെ തല്‍ക്കാലം കഴിഞ്ഞ രണ്ടരക്കൊല്ലമായി വാദ്ധ്യാരു കളിയ്ക്കാന്‍ ഒരിടവും കിട്ടാതെ ചോറീം കുത്തി ഇരിയ്ക്കുന്നു!&lt;br /&gt;&lt;br /&gt;കണക്കുകൂട്ടലുകള്‍ ഇപ്പോഴും ഉണ്ട്... സമയമിനിയും അത്രയ്ക്കങ്ങട്ട് വൈകിയിട്ടില്യാ... ഇതൊക്കെ നിര്‍ത്തി, വേണമെങ്കില്‍ വാദ്ധ്യാരാകാം... ഇത്തിരി കഷ്ടപ്പെടണമെന്നേയുള്ളൂ... മനസ്സിനു ശരിയ്ക്കും സംതൃപ്തി നല്‍കുന്ന ജോലി തന്നെ ചെയ്യാം...&lt;br /&gt;പക്ഷേ... വേണോ..?&lt;br /&gt;ഓ... അതൊക്കെ വല്യ ബുദ്ധിമുട്ടാന്നേ...&lt;br /&gt;ഒന്നൂടെ ചിന്തിച്ചൂടേ..?&lt;br /&gt;ങേ..? ഓ...&lt;br /&gt;ആങ്.. ഒന്നു നോക്കൂന്നേ...&lt;br /&gt;ഓ... എന്തിനാന്നേ..&lt;br /&gt;എന്നാലും..?&lt;br /&gt;ഓ... എനിയ്ക്ക് ഉറക്കം വരുന്നു !&lt;br /&gt;ങും... കണ്ണടച്ച് ഇരുട്ടാക്കിക്കോളൂ !&lt;br /&gt;ഓ !&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3535608574423809992-4772551016231170535?l=kochuvarthaanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kochuvarthaanam.blogspot.com/feeds/4772551016231170535/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3535608574423809992&amp;postID=4772551016231170535' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3535608574423809992/posts/default/4772551016231170535'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3535608574423809992/posts/default/4772551016231170535'/><link rel='alternate' type='text/html' href='http://kochuvarthaanam.blogspot.com/2006/12/blog-post.html' title='ഗുരുജീ, ഒരു വാക്ക്'/><author><name>Tedy Kanjirathinkal</name><uri>http://www.blogger.com/profile/17665456190372538862</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='31' src='http://3.bp.blogspot.com/_bZTEowmj0l8/Sp_5UdDUKLI/AAAAAAAAAkg/2yLVPk2r5WA/S220/tedka-bw.jpg'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-3535608574423809992.post-4967335233792242340</id><published>2006-11-29T16:41:00.000-06:00</published><updated>2006-11-29T17:19:44.371-06:00</updated><title type='text'>ചട്ടമ്പിക്കഥകള്‍ :: കഥ 3 : ഭാര്‍‌ഗ്ഗവീമൈതാനം</title><content type='html'>“ലോഡ്‌ഷെഡ്ഡിങ്ങ്”!!!&lt;br /&gt;ആലപ്പുഴ-ചങ്ങനാശ്ശേരി റൂട്ടിലെ ഫാസ്റ്റ്പാസഞ്ചറു പോലെ വന്നും പോയും വന്നും പോയും ഇരിയ്ക്കുന്ന, “കറണ്ടു കട്ട്” എന്നു ‘പച്ച മലയാളത്തില്’ വിളിയ്ക്കപ്പെടുന്ന, ഒരു പക്ഷേ, ഓണത്തേക്കാള് കെങ്കേമമായി ജന്തു-ജാതി-മത-വര്‍‌ഗ്ഗ-വര്‍‌ണ്ണ-ലിംഗ-പ്രായഭേദമന്യേ എല്ലാ ജീവജാലങ്ങളും ആഘോഷിയ്ക്കുന്ന, കേരളത്തിന്റെ ദേശീയോത്സവം.!!!&lt;br /&gt;&lt;br /&gt;പൂച്ചകള്‍ക്കു പാലു കട്ടു കുടിയ്ക്കാനുള്ള വേദിയും, ശ്വാനന്‍‌മാര്‍ക്കു തൊള്ള തുറന്ന് ഓലിയിടാനുള്ള അവസരവും, വവ്വാലുകള്‍ക്ക് കറണ്ടടിയ്ക്കുമെന്ന പേടിയില്ലാതെ സര്‍‌വ്വീസ് ലൈനില് ഞാന്നു കിടന്നു ലൈനടിയ്ക്കാനുള്ള വേദിയും ഒരുക്കിക്കൊടുക്കുന്ന ജീവകാരുണ്യ പ്രവൃത്തി! കത്തിയടിയ്ക്കാന്‍ കാര്‍ന്നോന്‍‌മാര്‍ക്കും, കുശുമ്പുകുത്താന്‍ ചേടിത്തിമാര്‍‌ക്കും, അടിയുണ്ടാക്കാന്‍ പിള്ളേര്‍ക്കും, ആരും കാണാതെ ഒരു ബീഡിപുകയ്ക്കാന്‍ പൊടിമീശപ്പയ്യന്‍‌‌സിനും അവസരമൊരുക്കിക്കൊടുക്കുന്ന, ചിലപ്പോള്‍ ഗന്ധര്‍വനും, യക്ഷിയും, കുട്ടിച്ചാത്തനും വരെ ഇറങ്ങുന്ന അദ്ഭുത വേള!!!&lt;br /&gt;&lt;br /&gt;അത്തരമൊരു അന്ധകാരയാമത്തിലാണ് ഈ സംഭവ കഥയുടെ അരങ്ങേറ്റം! ക്ലോക്കിലെ സൂചികള് പിറകോട്ടു തിരിയട്ടെ… സ്‌പൈറല്‍ രേഖകളുള്ള ഒരു ചക്രം സ്പീഡില് കറങ്ങട്ടെ… “ട്വാവ് ട്വാവ്” എന്ന് പശ്ചാത്തല സംഗീതം കേള്‍ക്കട്ടെ... കാലം പിറകോട്ടു പോകട്ടെ…!&lt;br /&gt;&lt;br /&gt;1997 ജൂണ് മാസം - വയസ്സന്നു പതിനേഴ്! പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞ്, എന്റ്രന്‍സും എഴുതി വേറേ പണിയൊന്നുമില്ലാതെ തെക്കു വടക്കു നടക്കുന്ന സമയം. അഞ്ചടി ഏഴിഞ്ച് പൊക്കം, കനച്ചു വരുന്ന മീശ, സ്‌റ്റൈലില്‍ ചീകിയൊതുക്കിയ മുടി, 1992 മോഡല് നീല BSA SLR-ല്‍ സഞ്ചാരം; ആകെ മൊത്തം, ആലപ്പുഴ പട്ടണത്തിന്റെ യുവകോളമനായി, തത്തം‌പള്ളി ഇടവകയുടെ പിഞ്ചോമനപ്പുത്രനായി, കാഞ്ഞിരത്തിങ്കല് കിടാവായി, മുല്ലയ്ക്കല് റോഡിന്റെ അഭിമാനസ്ഥംഭനമായി, ചുള്ളനായി ചുറ്റിനടക്കുന്ന സമയം.&lt;br /&gt;&lt;br /&gt;കറണ്ടു കട്ട് സമയത്ത് ചെയ്യാന്‍ എല്ലാവര്‍ക്കും എന്തങ്കിലും ഉള്ളതു പോലെ, എനിയ്ക്കും ഉണ്ടായിരുന്നു ഒരു അജണ്ട. ലൈറ്റണയുന്നതിനു ഇത്തിരി മുന്‍പ്, കയ്യില്‍ കിട്ടുന്ന ഷര്‍ട്ടും പാന്റും വലിച്ചു കയറ്റി, “അമ്മേ, ഞാന്‍ കരണ്ടു വരുമ്പം വരാമേ” എന്നു വിളിച്ചോതും. “ഇരുട്ടത്ത് പുറത്തുപോകേണ്ടാ എന്ന് എത്ര തവണ പറഞ്ഞാലും ഈ ചെറുക്കന്‍ കേക്കത്തില്ല” എന്ന അമ്മയുടെ മറുചൊല്ല് കേട്ടില്ല എന്ന മട്ടില്‍ പടിയിറങ്ങും. എന്നിട്ട് ഡൈനാമോയുമിട്ട്, കുന്തീപുത്രന്റെ ശരം പോലെ, അന്ധകാരം നിറഞ്ഞ, ദീപസ്ഥംഭങ്ങളണഞ്ഞ, വിജനമായ ഇടവഴികളിലൂടെ സൈക്കിളില് കുതിയ്ക്കും. എങ്ങോട്ടാണേന്നോ..? തത്തം‌പള്ളി പള്ളിയിലേയ്ക്ക് !&lt;br /&gt;&lt;br /&gt;“എന്തിനാ ആ സമയത്ത് പള്ളീല്‍ പോകുന്നത്..? പ്രാര്‍ത്ഥിയ്ക്കാനാ..?” ആരും നിഷ്കളങ്കമായി ചോദിച്ചു പോകുന്ന ന്യായമായ ചോദ്യം.&lt;br /&gt;“അല്ല”എന്നുത്തരം!&lt;br /&gt;“പിന്നെന്തിനാ?”&lt;br /&gt;“ഓ... അങ്ങനൊന്നുമില്ല”&lt;br /&gt;സത്യത്തില്‍ ഒരു ശരിയായ വിശദീകരണം ഇല്ല ഈ പോക്കിന്… പക്ഷേ… ഏകദേശ സംഭവം ഇതാണ് - ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ തത്തം‌പള്ളി വാര്‍ഡ് - ഭൂപടം എടുത്തു നോക്കിയാല്, ആലപ്പുഴ പട്ടണത്തിന്റെ ഹൃദയത്തെ തൊട്ടു-തൊട്ടില്ല എന്ന മട്ടില്, പുന്നമടക്കായലിന്റെ തൊട്ടു കീഴെ, അറബിക്കടലിന്റെ ഇത്തിരി മേലേ, പട്ടണത്തിന്റെ മോടിയുടെയും, ഗ്രാമത്തിന്റെ വശ്യതയുടെയും അപൂര്‍വ്വ സങ്കലനം. അതേ, ദൈവത്തിന്റെ സ്വന്തം തത്തം‌പള്ളി വാര്‍ഡ്!! അവിടുത്തെ സായാഹ്നങ്ങള്‍ അവര്‍ണ്ണനീയം - പൂമണമുള്ള മന്ദമാരുതന്‍, തെളിഞ്ഞ ആകാശം, വിരിഞ്ഞു നില്‍ക്കുന്ന പതിനായിരം നക്ഷത്രപ്പൂക്കള്‍, കരപിര കൂട്ടുന്ന വൃക്ഷലതാദികള്‍, മുഴങ്ങുന്ന പള്ളിമണികളും, കാറ്റില്‍ അലിഞ്ഞെത്തുന്ന ബാങ്കു വിളിയും, അകലെ തോണ്ടന്‍‌കുളങ്ങര ക്ഷേത്രത്തില്‍ നിന്നലയടിച്ചെത്തുന്ന, അന്തരംഗത്തിലെവിടെയോ അറിയാതെ ചന്തനത്തിരിയുടെ സുഗന്ധം ഉണര്‍ത്തുന്ന, യേശുദാസിന്റെ നേര്‍ത്ത ശബ്ദവും. ഇവയെല്ലാം അവയുടെ നിറവും മണവും ഗുണവും ഒട്ടും ചോരാതെ ശുദ്ധമായി കിട്ടുന്ന ഒരു സ്ഥലവും - തത്തം‌പള്ളി സെയ്ന്റ് മൈക്കിള്‍സ് പള്ളിയുടെ മൈതാനം. എന്റെ സായാഹ്നസവാരിയുടെ ലക്ഷ്യവും അതു തന്നെ!&lt;br /&gt;&lt;br /&gt;പള്ളിമൈതാനം ഇമ്മിണി വിശാലമാണ് - മൈതാനത്തിന്റെ വടക്കു-കിഴക്കായി പള്ളി. പള്ളിയുടെ തെക്ക് മാതാവിന്റെ ഗ്രോട്ടോയും അതിനു തെക്ക് സിമിത്തേരിയും - ഇവ മൈതാനത്തിന്റെ കിഴക്കുവശം മൊത്തം നിറഞ്ഞു നില്‍ക്കുന്നു. ഈ കിഴക്കേ ബോര്‍ഡറിലായി, ഗ്രോട്ടോയുടെ അടുത്ത് ഒരു പടുകൂറ്റന്‍ ആല്‍ മരം തെങ്ങുംതലപ്പുകളുടെ മേലേ ശിരസ്സുയര്‍ത്തി അങ്ങനെ പ്രൌഡിയോടെ &lt;a href="http://photos1.blogger.com/x/blogger2/8136/431592843557593/1600/253308/Thathampally%20Church%20-%20Satellite%20image.png"&gt;&lt;img style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://photos1.blogger.com/x/blogger2/8136/431592843557593/200/613470/Thathampally%20Church%20-%20Satellite%20image.png" border="0" /&gt;&lt;/a&gt;നില്‍ക്കുന്നു. മൈതാനത്തിനു തെക്കും പടിഞ്ഞാറും മതിലുണ്ട്, വടക്കുവശത്ത് ഒരു അരമതിലും - ആ അരമതിലിനപ്പുറത്താണ് CYMAയുടെ ഒരു കൊച്ച് ഓഡിറ്റോറിയം. അവിടെ അച്ചായന്മാര് വൈകുന്നേരമായാല്‍ ചീട്ടുകളിയും, ക്യാരംസും, ചെസ്സും, പത്രം വായനയും, കത്തിയടിയുമൊക്കെയായി സായാഹ്നങ്ങള്‍ സുന്ദരമാക്കാനെത്തുന്നു. കറണ്ടു പോയാല്‍ റാന്തല്‍ വിളക്ക് കത്തിച്ചു വെച്ചാണ് തുടരുക. മൈതാനത്തിന്റെ വടക്കു-പടിഞ്ഞാറേ അറ്റത്ത്, പള്ളിയ്ക്കഭിമുഖമായി കുരിശടി. ഈ കുരിശടിയുടെ പടികളിലാണ് എന്റെ സിംഹാസനം !&lt;br /&gt;&lt;br /&gt;&lt;br /&gt;വീട്ടില്‍ നിന്ന് പള്ളിയിലേയ്ക്ക് ഏകദേശം നാലു കിലോമീറ്റര്‍. ബ്രേക്കു പിടിച്ചുകഴിഞ്ഞാല്, പള്ളിമേടയ്ക്കടുത്തു സൈക്കിള്‍ പൂട്ടി വെയ്ക്കും, എന്നിട്ട് മൈതാനത്തോട്ടു നടക്കും. വടക്കേ അരമതിലിനോടു ചേര്‍ന്ന് നീങ്ങി കുരിശടിയിലെത്തും - ഇതാണു പതിവ്. CYMA-ടെ തുറന്ന ജനലുകളിലൂടെ റാന്തല്‍ വിളക്കിന്റെ അരണ്ട വെളിച്ചം ചെറുതായി എത്തുന്നുണ്ടാവും. കുരിശടിയുടെ പടികളെ ഒന്ന് ഊതി വൃത്തിയാക്കിയ ശേഷം, ഭിത്തിയില്‍ ചാരി, കിഴക്ക് പള്ളിയ്ക്കഭിമുഖമായി, ഒരു ദീര്‍ഖനിശ്വാസവുമെടുത്ത് ഇരിപ്പുറപ്പിയ്ക്കും. എന്നിട്ട് പയ്യെ മേലേ പറഞ്ഞ ഗ്രാമീണ വശ്യതയിലേയ്ക്ക് ആഴ്ന്നിറങ്ങും. ഒരു അരമണിക്കൂര്‍ നീണ്ട പ്രകൃതിയുടെ സുന്ദരമായ സീരിയല്‍ - കരച്ചിലും പിഴിച്ചിലുമില്ലാത്ത, അടിയും പിടിയും ഇല്ലാത്ത, കള്ളവും ചതിയുമില്ലാത്ത ഒരു പാവം സീരിയല്‍ !&lt;br /&gt;&lt;br /&gt;ഇനി, സംഭവം:&lt;br /&gt;കഥയ്ക്കാധാരമായ ദിവസം, ഞാന്‍ പതിവു പോലെ കുരിശടിയിലെത്തി - ഏകദേശം 8 മണി കഴിഞ്ഞിട്ടുണ്ടാവണം. പതിയെ ഇരുന്നു, ചാരി, ദീര്‍ഖനിശ്വാസവുമെടുത്തു. ചുറ്റുപാടും നിരീക്ഷിച്ചു. എനിട്ട് കണ്ണുകളടച്ച് ആസ്വാദനത്തിലേയ്ക്കു പ്രവേശിച്ചു. ഒരു പത്തു മിനുട്ട് കഴിഞ്ഞു കാണും - എന്തോ ഒരു പന്തികേട് - ഒരു വ്യത്യാസം! സാധാരണ പോലത്തെ കാറ്റില്ല, അതു കൊണ്ടു തന്നെ, ഇലകളുടെ കരപിരയും ഇല്ല, അന്തരീക്ഷം ഒട്ടുതന്നെ ശബ്ദായമാനവുമല്ല. ആകെ മൊത്തം ഒരു മൂകത, ഒരു വല്ലായ്മ. പുറകിലെ റോഡിലൂടെ വല്ലപ്പോഴും പോകുന്ന സൈക്കിളുകളുടെ മണിയടിയും ഇടയ്ക്കൊരു സ്കൂട്ടറിന്റെയോ ബൈക്കിന്റെയോ കുടുകുടുവും മാത്രമേ സത്യം പറഞ്ഞാല്‍ ശബ്ദമായുള്ളൂ - പിന്നെ, CYMA-യില്‍ നിന്നുള്ള സംഭാഷണങ്ങളുടെ നേര്‍ത്ത ശബ്ദവും. പതിവു സുഖം കിട്ടാഞ്ഞിട്ടു എനിയ്ക്കും ഒരു വല്ലായ്മ. ഒന്നു രണ്ടു തവണ തോന്നി, എഴുന്നേറ്റു തിരിച്ചു പോകാം എന്ന് - പക്ഷേ, എന്തോ… മടിപിടിച്ച് അവിടെ തന്നെ ഇരുന്നു.&lt;br /&gt;&lt;br /&gt;സമയം ഇഴഞ്ഞു നീങ്ങി… ഏതാണ്ട് 8.20 ആയിക്കാണുമായിരുന്നിരിയ്ക്കണം - ഇരുട്ട് നല്ലവണ്ണം കനച്ചിട്ടുണ്ട്. വലതു വശത്ത് മൈതാനം അങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു. അങ്ങോട്ട് ആകെ ഒരു പത്തു മീറ്ററേ എനിയ്ക്കു കാണാന്‍ തന്നെ പറ്റൂ - അതും റാന്തലിന്റെ അരണ്ട വെളിച്ചത്തില് - പിന്നീടങ്ങോട്ടുള്ള സ്ഥലം ടോര്‍ച്ച് അടിച്ചാല്‍ പോലും കാണാത്തത്ര ഇരുട്ടാണ്. ചീവീടുകളുടെ ശബ്ദം വന്നു തുടങ്ങി. ഏതോ ചാവാലിപ്പട്ടി അടുത്തെവിടെനിന്നോ ഓലിയിട്ടു. അതു കേട്ടാവണം അവിടുന്നും ഇവിടുന്നുമൊക്കെ വേറേ പട്ടികളും തുടങ്ങി. വവ്വാലുകളുടെ ചിറകടി ശബ്ദം കൂടിത്തുടങ്ങി. മൈതാനത്തിലെ അവസാന ‘സൊറയടിക്കൂട്ടവും’ സ്ഥലം വിട്ടുകഴിഞ്ഞു. (വികാരിയച്ചനും കപ്യാരും ഒക്കെ ഇടയ്ക്കിടെ വന്നു ‘ക്രമസമാധാനം’ നിരീക്ഷിച്ചിട്ടു പോകുന്നതു കാരണം പള്ളിമൈതാനം പൊതുവേ സുരക്ഷിതമാണ്. അതൊക്കെ ക്കൊണ്ടു തന്നെയാണ് ഞാന്‍ ഇരിപ്പു തുടര്‍ന്നിരുന്നതും.)&lt;br /&gt;&lt;br /&gt;മേല്‍പ്പറഞ്ഞ 8:20 അടുപ്പിച്ച് എനിയ്ക്ക് മൈതാനത്തില് എന്തോ ഒരു സാന്നിധ്യം അനുഭവപ്പെട്ടു - ഒരു സൈക്കിക്ക് വൈബ്രേഷന്‍ പോലെ. ആരെങ്കിലും നമ്മളെ ത്തന്നെ കുറച്ചു നേരം നോക്കിയിരുന്നാല് ചിലപ്പോള്‍ നമ്മുക്ക് തോന്നില്ലേ “ആരോ എന്നെ ശ്രദ്ധിയ്ക്കുന്നു” എന്ന്..? അതു പോലെ! ആരോ ഒരാള്‍ കൂടി മൈതാനത്തില്‍ ഉണ്ട് എന്നെനിയ്ക്കു തോന്നിത്തുടങ്ങി, അയാള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും! ഞാന്‍ ചുറ്റും ഒന്നു നോക്കി - ഇരുട്ടിനപ്പുറം എന്തു കാണാനാ..? എന്നെ തന്നെ കാണാന്‍ പറ്റില്ല വേറേ ഒരാള്‍ക്ക് , ഇരുട്ടു കാരണം. പക്ഷേ, കാഴ്ച്ചയ്ക്കും കേള്‍വിയ്ക്കും അതീതമായ ഇന്ദ്രിയം എന്നോടു പറഞ്ഞു, “ഡാ, really… there is someone else here.. I know it!”. ധൈര്യം സ്വരൂപിച്ച് ഞാന് മനസ്സു ചൂണ്ടിക്കാട്ടിയ വശത്തോട്ടു നോക്കി - എന്റെ വലതു വശം, അതായതു മൈതാനത്തിന്റെ ഇരുട്ടു മൂടിക്കിടക്കുന്ന തെക്കുഭാഗം.&lt;br /&gt;&lt;br /&gt;ഏകദേശം രണ്ടു മിനുട്ട് ഞാന്‍ അങ്ങോട്ടു തന്നെ നോക്കിയിരുന്നു - ഒന്നും കണ്ടില്ല, പക്ഷേ, ശ്വാസത്തിന്റെ താളവും, ഹൃദയത്തിന്റെ മിടിപ്പും അടുത്ത ഗിയറിലോട്ടു ചാടിയിരുന്നോ എന്നൊരു സംശയം. എന്നിട്ടും ജിജ്ജ്ഞാസ കാരണം അവിടെ തന്നെ ഇരുന്നു (curiosity killed the cat എന്നു ചുമ്മാതല്ല പറയുന്നേ) രണ്ടു മിനിട്ടു കഴിഞ്ഞ് ഒന്നും കാണാഞ്ഞിട്ട് ഞാന് തലതിരിച്ചു. പെട്ടന്ന് എനിയ്ക്ക് വീണ്ടും ആ സാന്നിധ്യം അനുഭവപ്പെട്ടു - എന്തോ അനങ്ങുന്ന പോലെയും തോന്നി. ഞാന്‍ വിണ്ടും തെക്കോട്ടു നോക്കി - അതെ.. എന്തോ ഒന്നുണ്ട് അവിടെ… ഇരുട്ടില്… ഏകദേശം നാലടി പൊക്കമുള്ള എന്തോ ഒന്ന്… ആ ഇരുട്ടിനിടയ്ക്ക് ഇത്തിരി കൂടി കനത്ത ഇരുട്ടു പോലെ ഒരു രൂപം… ഓടിനടക്കുന്നു… അങ്ങോട്ടും ഇങ്ങോട്ടുമാണ് ഓട്ടം… ഇന്ന ദിശയെന്നൊന്നുമില്ല… നല്ല വേഗവുമുണ്ട് - വല്ല പട്ടിയുമായിരിയ്ക്കുവോ..? പക്ഷേ പട്ടിയ്ക്കെങ്ങനാ നാലടി പൊക്കം..? പട്ടിയല്ല… നാലടിപ്പൊക്കമുള്ള, ഇത്ര വേഗതയുള്ള ഏതു ജന്തുവാണീശോയേ..? എന്റെ ഹൃദയമിടിപ്പു കൂടി… ഞാന്‍ പതുക്കെ എഴുന്നേറ്റു… ശ്വാ‍സമെടുക്കാന്‍ ഇത്തിരി പാട് തോന്നുന്നുണ്ടോ..?. പെട്ടന്ന്… എന്തോ കണ്ടിട്ടെന്ന പോലെ… ആ രൂപം, അവ്യക്തമായ ആ രൂപം… ഓട്ടം നിര്‍ത്തി… ഒന്നു നിന്നു… എന്നിട്ട് വീണ്ടും നീങ്ങാന്‍ തുടങ്ങി… എങ്ങോട്ടെന്നോ..? എന്റെ അടുത്തേയ്ക്ക്!!! വേഗത്തില്‍ - സിനിമകളില്‍ കണ്ടിട്ടുള്ള ചെന്നായ്ക്കളുടെ വേഗത്തില്‍…&lt;br /&gt;&lt;br /&gt;എന്റെ survival instincts ഞെട്ടിയുണര്‍ന്നു - എന്തോ പ്രശമുണ്ട് - അപകടം - നിമിഷാര്‍ധം കൊണ്ട് adrenaline രക്തത്തില്‍ നിറഞ്ഞു കഴിഞ്ഞു - അടുത്ത നിമിഷത്തിന്റെ പകുതികൊണ്ട് ഞാന്‍ പരിസരം നിരീക്ഷിച്ചു - ഒരു സൂപ്പര്‍ കമ്പ്യൂട്ടറിനേക്കാള്‍ വേഗത്തില് മനസ്സു രക്ഷപ്പെടാനുള്ള പദ്ധതിയുണ്ടാക്കുകയാണ് - CYMA-ടെ അരമതില്‍ - അതാണ് രക്ഷ - ഏകദേശം 5 മീറ്റര്‍ ഉണ്ട് അങ്ങോട്ട് - ഓടാം, എനിയ്ക്കു ചാടാവുന്നതേ ഉള്ളൂ അത്.. ചാടിയാല്‍ കതകില്‍ കൊട്ടി തുറപ്പിച്ച് അകത്തു കയറാം… മറ്റു മനുഷ്യരുണ്ടെങ്കില്‍ എന്താ കാര്യം എന്നു നോക്കാന്‍ ഒരു ധൈര്യവുമാവും - ഈ കണക്കുകൂട്ടലുകളൊക്കെ കണ്ണു ചിമ്മുന്ന വേഗത്തിലാണ് നടക്കുന്നത്. ഓട്ടം തുടങ്ങുന്നതിനു മുന്‍പ്, ആ നിമിഷത്തിന്റെ ബാക്കിപ്പകുതിയില് ഞാന്‍ വീണ്ടും ഒന്നു നോക്കി തെക്കോട്ട് - ആ രൂപം അടുത്തെത്തി - അത് റാന്തലിന്റെ അരണ്ട വെളിച്ചത്തിലേയ്ക്കു പ്രവേശിച്ചു - ഞാന്‍ ഒന്നു ഞെട്ടി, പിന്നെ ഒന്നാശ്വസിച്ചു !!!! - ഒരു കൊച്ചു പയ്യന്‍ !! ഏകദേശം ആറു വയസ്സ് പ്രായം. നിക്കറും ഷര്‍ട്ടും വേഷം! അവന്‍ എന്നെ നോക്കുന്നു - ഭാവമില്ലാതെ ! ശൂന്യമായ ഒരു നോട്ടം ! അതിനടുത്ത നിമിഷത്തിന്റെ ആദ്യ പകുതിയില് ഞാന്‍ വീണ്ടും വടക്കുള്ള അരമതിലിലോട്ടു നോക്കി. ബാക്കി പകുതിയില്, കണ്ടതു സത്യമാണോ എന്നുറപ്പിയ്ക്കാന്‍ തിരിച്ചു തെക്കോട്ടും - ആശ്വാസം ആ നിമിഷം വീണ്ടും ഞെട്ടലായി മാറി !! ആരുമില്ല ! അവന്‍ അപ്രത്യക്ഷം !! അവന്‍ നിന്നിരുന്ന സ്ഥലം ശൂന്യം !!!&lt;br /&gt;&lt;br /&gt;ചിന്തിയ്ക്കാന്‍ നിന്നില്ല… എടുത്തോടി… അരമതിലു ചാടിയോടി… CYMA-ല് കേറാന്‍ നിന്നില്ല… റോഡിലോട്ടോടി, ഓടിയോടി പള്ളിമേടയ്ക്കടുത്തു ചെന്ന് സൈക്കിളില്‍ പിടിച്ചു. ഹൃദയമിടിപ്പ് ഒരുമാതിരി എന്‍ഫീള്‍ഡ് ബുള്ളറ്റിന്റെ പട പട പോലെ... ശ്വാസം കിട്ടുന്നില്ല, തുപ്പലിറക്കാന്‍ പറ്റുന്നില്ല. എന്തോ ഒന്നു മിന്നി… ചുറ്റും നോക്കി… ഒരു റ്റ്യൂബ് ലൈറ്റ് ആണ് - കറണ്ടു വന്നു.. വെളിച്ചം !!! ഞാന്‍ സൈക്കിളില്‍ കമിഴ്ന്നു കിടന്നു.&lt;br /&gt;&lt;br /&gt;ഇത്തിരി നേരം കഴിഞ്ഞു… ഒന്നു ശാന്തമായി. പോക്കറ്റില് താക്കോലിനായി തപ്പി - പണ്ടാരം ഏതു പോക്കറ്റിലാ ഇട്ടേ… കിട്ടുന്നില്ലല്ലോ… കയ്യാണേല്‍ വിറവല് നിര്‍ത്തുന്നുമില്ല… രണ്ടു മൂന്നു മിനുട്ട് വിയത്ത്കുളിച്ച് തപ്പി അവസാനം കിട്ടീ താക്കോല്… അതിട്ട് സൈക്കിളിന്റെ പൂട്ടു തുറക്കാന്‍ വീണ്ടും ഒരു അഞ്ചു മിനുട്ട്. സൈക്കിളിലേറി… ചവുട്ടാന്‍ നോക്കിയിട്ട് കാലു തെന്നുന്നു… പെഡലേല് ഉറയ്ക്കുന്നില്ല… അവസാനം എങ്ങെനെയോ ചവുട്ടി… വീട്ടിലെത്തി... ആഞ്ഞ് ചവുട്ടിയതും, ബസ്സിനു വട്ടം ചാടിയതും, ഇടയ്ക്ക് മെറ്റലില് പാഞ്ഞു കേറി ഉരുണ്ടു വീണതും എല്ലാം ഒരു മായ പോലെ മാത്രം ഓര്‍മ്മ... വീട്ടില്‍ വന്നിട്ട് ഒന്നും മിണ്ടാതെ മുറിയില്‍ പോയി കുത്തിയിരുന്നു. വിയര്‍ത്തു നനഞ്ഞിരിയ്ക്കുന്നു… കുളിയ്ക്കാന്‍ പേടി - ഇനി സിനിമയിലും മറ്റും കാണുന്ന പോലെ അതെന്നെ പിന്തുടര്‍ന്നിട്ടുണ്ടെങ്കിലോ..? കുളിമുറിയില് കേറി വാതിലടയ്ക്കുമ്പോള് അത് വാതിലിന്റെ പിന്നിലെങ്ങാനും ഉണ്ടെങ്കിലോ..? ആ ഭാവമില്ലാത്ത നോട്ടവുമായി???!!! ആ ശൂന്യാ‍മായ കണ്ണുകളുമായി അതെന്നെ നോക്കിയെങ്കിലോ..???!!! ഞാന്‍ അവിടെ തന്നെ ഇരുന്നു… പല്ലുകടിച്ചു പിടിച്ച്, കൊന്ത കൈയ്യില് ചുറ്റി, ഒരു ബൈബിള്‍ മാറോടടുക്കിപ്പിടിച്ച്, ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേയും’ ‘നന്മ നിറഞ്ഞ മറിയമേയും’ ചൊല്ലി ഞാന്‍ അവിടെ തന്നെയിരുന്നു… അമ്മ അത്താഴത്തിനു വിളിയ്ക്കുന്ന വരെ.&lt;br /&gt;&lt;br /&gt;വാല്:&lt;br /&gt;പിന്നീടൊരിയ്ക്കലും ഞാന് കറണ്ടു-കട്ട് വേളകളില് പ്രകൃതി സൌന്തര്യം ആസ്വദിയ്ക്കാന് ഏകാന്തസഞ്ചാരം നടത്തിയിട്ടില്ല. വീടിന്റെ ടെറസ്സില് തന്നെ ഇരുന്ന് ആ സംഗതി അങ്ങോട്ടു കഴിയ്ക്കും !! വേറേ ഒരു രീതിയില്‍ ചിന്തിച്ചാല്‍, ധൈര്യവും ഇത്തിരി കൂടി വിവരവും വെച്ച ശേഷം അതിനുള്ള ഒരു സന്ദര്‍ഭം ഒത്തു വന്നിട്ടില്ല എന്നും പറയാം… ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ ഒന്നു ശ്രമിച്ചു നോക്കാം വീണ്ടും… ഒന്നൂടെ… അവന്‍ വീണ്ടും വന്നാലോ..? ഒരു പക്ഷേ, ഞാന്‍ അവിടെ ചെന്നിരുന്ന നാളുകളിലൊക്കെ അവന്‍ അവിടെ ഉണ്ടായിരുന്നിരുന്നതാണെങ്കിലോ..? ഒരു മൂലയ്ക്കു മാറി ഒന്നും മിണ്ടാതെ അവന്‍ എന്നെ നോക്കിയിരുന്നിരുന്നതാണെങ്കിലോ..? അവനെപ്പോലെ തന്നെ ഒരുത്തനാണെന്നു കരുതി ഒരു പക്ഷേ അന്ന് സൌഹൃദം കൂടാന്‍ വന്നതായിരുന്നെങ്കിലോ..? അന്ന് ഓടിപ്പോയ എന്നെ അവന്‍ ഇപ്പോഴും പ്രതീക്ഷിച്ചിരിപ്പുണ്ടെങ്കിലോ..? അവനെ ഒന്നൂടെ കണ്ടാല്‍ ഓടാതെ, ഒരു ‘Hi’ പറഞ്ഞു നോക്കിയാലോ..? ഒന്നു കൈ കൊടുത്ത് നോക്കിയാലോ..?&lt;br /&gt;&lt;br /&gt;ഒന്നു നോക്കാം.. അല്ലേ..? :-)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3535608574423809992-4967335233792242340?l=kochuvarthaanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kochuvarthaanam.blogspot.com/feeds/4967335233792242340/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3535608574423809992&amp;postID=4967335233792242340' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3535608574423809992/posts/default/4967335233792242340'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3535608574423809992/posts/default/4967335233792242340'/><link rel='alternate' type='text/html' href='http://kochuvarthaanam.blogspot.com/2006/11/3.html' title='ചട്ടമ്പിക്കഥകള്‍ :: കഥ 3 : ഭാര്‍‌ഗ്ഗവീമൈതാനം'/><author><name>Tedy Kanjirathinkal</name><uri>http://www.blogger.com/profile/17665456190372538862</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='31' src='http://3.bp.blogspot.com/_bZTEowmj0l8/Sp_5UdDUKLI/AAAAAAAAAkg/2yLVPk2r5WA/S220/tedka-bw.jpg'/></author><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-3535608574423809992.post-8585623752331625779</id><published>2006-11-22T12:58:00.000-06:00</published><updated>2006-11-22T15:21:19.604-06:00</updated><title type='text'>ചട്ടമ്പിക്കഥകള്‍ :: കഥ 2 : നളചരിതം</title><content type='html'>ബ്രഹ്മചര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്യാസം എന്നാണല്ലോ വേദവിധി. പക്ഷേ കലിയുഗസന്തതികള്‍ ഇതില്‍ പുതിയൊരെണ്ണം കൂടെ ചേര്‍ത്തിട്ടില്ലേ എന്നൊരു സംശയം - ‘ബ്രഹ്മാശ്രമം’ - ഇതില്‍ ഗുരുവില്‍ നിന്ന് വിദ്യയുമഭ്യസിച്ച് (പറ്റുമെങ്കില്‍ പുള്ളിക്കിട്ടൊരു കൊട്ടും കൊടുത്ത്) പുറത്തേ ലോകത്തേയ്ക്കിറങ്ങുന്ന നരവര്‍ഗ്ഗം, പെണ്ണും കെട്ടി കൂടും കുടിയുമാകുന്നതിനു മുന്‍പ്, അല്ലറ ചില്ലറ പണിയൊക്കെ ചെയ്ത് അരി വാങ്ങാനുള്ള കാശുമുണ്ടാക്കി, സ്വവര്‍ഗ്ഗത്തിലെ സഹചരന്മാരൊത്ത്  സന്തതം സഹവസിയ്ക്കും സ്വര്‍ഗ്ഗം - ആങ്കലേയത്തില്‍ bachelorhood എന്ന ചെല്ലപ്പേരില്‍ ആഘോഷിയ്ക്കപ്പെടുന്ന ജീവിതഖാണ്ഡം!&lt;br /&gt;&lt;br /&gt;പ്രസ്തുത ബ്രഹ്മാശ്രമത്തിലെ ഒരു പ്രധാന യോഗാഭ്യാസം ‘പാചകാസനം’. ബാല്യവും കൌമാരവും അമ്മയെയും പെങ്ങളെയും നമ്പിക്കഴിഞ്ഞതു മൂലം വെട്ടിവിഴുങ്ങാനല്ലാതെ, വെച്ചുവിളമ്പാന്‍ ആശ്രമവാസികള്‍ക്ക് ജ്ഞാനം ‘ബഹുകേമം’!!! ഈയുള്ളവന്റെ ബ്രഹ്മാശ്രമത്തിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് പാഠങ്ങളാണ് കഥയുടെ ഇതിവൃത്തം. മറ്റു കഥാപാത്രങ്ങള്‍: അനീഷ്ജി,  ആല്‍ക്കോ (അഥവാ അനില്‍), മമ്മി (അഥവാ അരവിന്ദ് - ആശാന്‍ പുതച്ചു മൂടി കിടന്നുറങ്ങുന്നതു കണ്ടാല്‍ ഏതൊരു ഈജിപ്തുകാരനും തോന്നും ഇവന്‍ നമ്മടങ്ങ് ഒരു പിരമിഡില്‍ കിടക്കേണ്ടവനാണെന്ന്), സാത്താന്‍ (അഥവാ ബിരഞ്ജിത്ത് ).&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; text-decoration: underline;"&gt;പാഠം ഒന്ന്: മിന്നുന്നതെല്ലാം പൊന്നല്ല&lt;/span&gt;&lt;br /&gt;ഫെബ്രുവരിയിലെ ഒരു തണുത്ത സായാഹ്നം. കമ്പ്യൂട്ടറില്‍ ജാവയും സീയും ഉലത്തി മടുത്ത് ആശ്രമത്തില്‍ വന്നു കയറിയ അന്തേവാസികള്‍ക്കു വിശപ്പ്. പുറത്താണെങ്കില്‍ നല്ല തണുപ്പ് - മഞ്ഞുകാലം മാറിവരുന്നതേയുള്ളൂ - പോയി എന്തെങ്കിലും വാങ്ങിവരാം എന്നു കരുതിയാല്‍ മടി വാനോളം. അവസാനം ഒത്തിരിയേറെ “നീ” “അല്ല നീ” “പോടാ അവന്‍” -കള്‍ക്കു ശേഷം എല്ലാരും കൂടി മമ്മീടെ നേരേ വിരല്‍ ചൂണ്ടി. രക്ഷയില്ലെന്നു കണ്ട മമ്മി പതിയെ ഏതോ പാചക സൈറ്റില്‍ പോയി “കൂട്ടുകറി”യ്ക്കുള്ള കുറിപ്പടി കണ്ടെത്തി; എന്നിട്ട് പതിയെ അടുക്കളയില്‍ കയറി കബോര്‍ഡ് എല്ലാം തുറന്നു പരിശോധിച്ചു. എന്തിനേറെ പറയുന്നൂ, അടുപ്പില്‍ നിന്ന് അധികം താമസിക്കാതെ തന്നെ പുകയുയര്‍ന്നു തുടങ്ങി. ഓ.. ഒരു കാര്യം പറയാന്‍ വിട്ടു പോയി - ഇതു മമ്മിയുടെ ജീവിതത്തിലെ ആദ്യപാചകം!&lt;br /&gt;&lt;br /&gt;ഒരു പതിനഞ്ചു മിനുട്ടു കഴിഞ്ഞു കാണും. അടുക്കളയില്‍ നിന്ന് “ശ്ശെ” “എന്തോന്നിത്” “എന്തലമ്പാണ്” എന്നൊക്കെയുള്ള പുലമ്പലുകള്‍ കേള്‍ക്കാന്‍ തുടങ്ങി. ജിജ്ഞാസ തോന്നി ആല്‍ക്കോ പതിയേ അടുക്കളയിലേയ്ക്ക് എത്തി നോക്കി. കണ്ടത്, ഒരു ജാറും സ്പൂണും കയ്യില്‍ പിടിച്ച് എട്ടും പൊട്ടും തിരിയാത്ത കുട്ടിയെപ്പോലെ നില്‍ക്കുന്ന മമ്മിയെ.&lt;br /&gt;“എന്താടാ പ്രശ്നം?” ആല്‍ക്കോ ആരാഞ്ഞു.&lt;br /&gt;“എടാ നീയൊന്നു ടേസ്റ്റ് ചെയ്തു നോക്കിക്കേ - ഇനി എന്റെ നാക്കിന്റെ പ്രശ്നമാണെങ്കിലോ! എത്ര ഉപ്പിട്ടിട്ടും ഒരു ഉപ്പുരസം തോന്നുന്നില്ല” വിഷണ്ണനായി മമ്മി മൊഴിഞ്ഞു.&lt;br /&gt;“തന്നേ..?” ആല്‍ക്കോ ഒരു സ്പൂണിട്ട് ഒരിത്തിരി സ്വാദു നോക്കി “ശരിയാണല്ലോ! ഉപ്പില്ല! ഉപ്പില്ലെന്നു മാത്രമല്ല, ഭയങ്കര മധുരം”&lt;br /&gt;ആല്‍ക്കോ സംശയത്തോടെ മമ്മിയെ നോക്കി.&lt;br /&gt;ഒരു നിമിഷം ചിന്തിച്ച മമ്മി, പയ്യെ തന്റെ കയ്യിലിരുന്ന ജാറില്‍ നോക്കി. എന്നിട്ട് ഒന്നും മിണ്ടാതെ അത് ഒരു സൈഡിലോട്ടൊതുക്കി. “ഇതു ഉപ്പല്ല അല്ലേ..?”&lt;br /&gt;“വടക്കോട്ടൊക്കെ അതിന്റെ പേര്‍ എന്താണെന്നെനിയ്ക്കറിയില്ല, പക്ഷേ ഞങ്ങടങ്ങ് തെക്കോട്ടൊക്കെ ആ സാധനത്തിനു പഞ്ചസാര എന്നാ പറയുന്നെ!”&lt;br /&gt;“സോറി.. വെളുത്തിരുന്നതു കണ്ടപ്പോ ഞാന്‍ കരുതി...”&lt;br /&gt;“ഭാഗ്യം! മൈദാമാവെടുത്തിടാതിരുന്നത്!!!”&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; text-decoration: underline;"&gt;പാഠം രണ്ട്: വല്ലഭനു പുല്ലും വില്ല്&lt;/span&gt;&lt;br /&gt;നറുക്കു വീണത് സാത്താന്. അറക്കാന്‍ കൊണ്ടു പോകുന്ന ആട്ടിന്‍‌കുട്ടിയേപ്പോലെ അവന്‍ അറച്ചറച്ച് അടുക്കളയിലേയ്ക്കു ചുവടുവച്ചു നീങ്ങുന്നത് “ഇന്നു ഞാന്‍ നാളെ നീ” എന്ന സത്യം മറന്ന് ഞങ്ങള്‍ പടക്കം പൊട്ടിച്ചാസ്വദിച്ചു. ഇതവന്റെയും കടിഞ്ഞൂല്‍ നളവൃത്തി.&lt;br /&gt;&lt;br /&gt;അരമണിക്കൂറ് കഴിഞ്ഞു.&lt;br /&gt;“ആങ്... ബാ... വന്നു വാരിത്തിന്ന്” സാത്താന്റെ ആജ്ഞ.&lt;br /&gt;ബെല്ലടിച്ചാല്‍ ക്ലാസ്സില്‍ നിന്നിറങ്ങിയോടുന്ന കുട്ടികളേപ്പൊലെ, ഉറുള കണ്ടാല്‍ പാഞ്ഞടുക്കുന്ന കാക്കകളെ പോലെ, ഞങ്ങള്‍ അടുക്കളയിലേയ്ക്കോടി.&lt;br /&gt;“എന്താണെന്നറിയില്ല... കറിയ്ക്ക് ഒരു സാധാരണ സ്വാദല്ല... പക്ഷേ കഴിയ്ക്കാം - ഞാന്‍ ഒന്നു ടെസ്റ്റ് ചെയ്തു നോക്കിയിട്ടുണ്ട്” സാത്താന്റെ മുന്‍‌കൂര്‍ ജാമ്യം.&lt;br /&gt;“ഡേയ്... കൊല്ലുവോ നീ ഞങ്ങളേ” ഗൃഹസ്ഥാശ്രമം അടുത്ത അനീഷ്ജീയ്ക്കു വെപ്രാളം.&lt;br /&gt;“ഏയ് കൊഴപ്പമൊന്നുമില്ല” സാത്തന്‍ വീണ്ടും ഒരു സ്പൂണ്‍ കറിയിലിറ്റൂ കോരിയെടുത്തു നക്കി നോക്കി. എന്നിട്ടു പുരികം ചുളിച്ചു. “ഇല്ലെന്നാ തോന്നുന്നേ”.&lt;br /&gt;എടുത്ത പ്ലേറ്റുകള്‍ ഞങ്ങള്‍ താഴെ വച്ചു. എന്നിട്ടോരോരുത്തരായി കറിയുടെ സ്വാദു നോക്കി. എന്തോ ഒരു പ്രത്യേകത. പക്ഷേ കഴിയ്ക്കാന്‍ കൊള്ളില്ല എന്നൊന്നുമില്ല - അഡ്ജസ്റ്റ് ചെയ്യാം.&lt;br /&gt;“നീ ഇത് ഉണ്ടാക്കിയ വിധം ഒന്നു പറഞ്ഞേ” അനീഷ്ജി ആരാഞ്ഞു.&lt;br /&gt;ചോദ്യം ചെയ്യപ്പെടുന്ന അഞ്ചാം ക്ലാസ്സുകാരന്റെ മ്ലാനവദനത്തോടെ സാത്താന്‍ മൊഴിഞ്ഞു “പച്ചക്കറി ഒക്കെ അരിഞ്ഞു, ഇത്തിരി പുഴുങ്ങി. എന്നിട്ട് ആ പാത്രത്തില്‍ എണ്ണയൊഴിച്ച് കടുകു വറുത്തു, പിന്നെ കുറച്ചു മസാലപ്പൊടിയൊക്കെ ഇട്ടു, എന്നിട്ട് ആ പച്ചക്കറി ഒക്കെ അതിലിട്ട് വെള്ളമുമൊഴിച്ച് ഇളക്കി”&lt;br /&gt;“നോര്‍മ്മലാണല്ലോ” അനീഷ്ജി താടി ചൊറിഞ്ഞു. “ഏതൊക്കെ മസാലയാ നീ ഇട്ടേ..?”&lt;br /&gt;“ദേ ഇരിയ്ക്കുന്നു - മുളകു പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി”&lt;br /&gt;അനീഷ്ജിയ്ക്ക് ആകെ വട്ടായി. ഒരുമാതിരി ഒരെത്തും പിടിയും കിട്ടാത്ത ഒരു ‘NullPointerException’ പോലെ ആ നവരസം ഞങ്ങളുടെ നാവുകളില്‍ താളംതല്ലി.&lt;br /&gt;വീണ്ടും കറി ഒന്നു ടേസ്റ്റ് ചെയ്ത ശേഷം വളരെ യാദൃശ്ചികമായി, ചിന്തയ്ക്ക് ആക്കം കൂട്ടാന്‍, അടുത്തിരുന്ന ഒരു കുഞ്ഞു ജാറ് അനീഷ്ജി കയ്യിലെടുത്ത് ഉരുട്ടാന്‍ തുടങ്ങി.&lt;br /&gt;സാത്തന്‍ ചിന്തിച്ചുകൊണ്ട് വീണ്ടും ചോദിച്ചു “ഇനി, കടുകിന്റെ പ്രശ്നമാണോ..? ഈ കറിയിലാണേല്‍ കടുകു പോലൊന്നും ഇപ്പോള്‍ കാണാനുമില്ല”&lt;br /&gt;“ശരിയാണല്ലോ” അനീഷ്ജിയും അതു ശ്രദ്ധിച്ചു “എവിടേ കടുകിന്റെ ജാറ്”&lt;br /&gt;“ദേ അനീഷിന്റെ കയ്യിലിരിയ്ക്കുന്നു” സാത്താന്‍ കൈ ചൂണ്ടി.&lt;br /&gt;ഞങ്ങളെല്ലാരും ജാറിലോട്ടു നോക്കി - ഒന്നു ഞെട്ടി - ഒന്നു തരിച്ചു - ആകെ തളര്‍ന്നു - അനീഷ്ജീടെ കയ്യിലിരുന്നത്, ‘തെയില’ !!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3535608574423809992-8585623752331625779?l=kochuvarthaanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kochuvarthaanam.blogspot.com/feeds/8585623752331625779/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3535608574423809992&amp;postID=8585623752331625779' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3535608574423809992/posts/default/8585623752331625779'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3535608574423809992/posts/default/8585623752331625779'/><link rel='alternate' type='text/html' href='http://kochuvarthaanam.blogspot.com/2006/11/2.html' title='ചട്ടമ്പിക്കഥകള്‍ :: കഥ 2 : നളചരിതം'/><author><name>Tedy Kanjirathinkal</name><uri>http://www.blogger.com/profile/17665456190372538862</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='31' src='http://3.bp.blogspot.com/_bZTEowmj0l8/Sp_5UdDUKLI/AAAAAAAAAkg/2yLVPk2r5WA/S220/tedka-bw.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-3535608574423809992.post-3489304377224843789</id><published>2006-11-16T00:40:00.000-06:00</published><updated>2006-11-16T19:07:48.695-06:00</updated><title type='text'>ചട്ടമ്പിക്കഥകള്‍ :: കഥ 1 : യുവതുര്‍ക്കി</title><content type='html'>കുട്ടിനിക്കറും വള്ളിബനിയനുമിട്ടു സ്കൂട്ടറുകളിച്ചു നടന്നിരുന്ന പ്രായം. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ അയല്‍‌വക്കത്തുള്ള ഏതൊരു കൊച്ചിന്റേം കയ്യും പിടിച്ചു തുള്ളിച്ചാടി നടന്നിരുന്ന പ്രായം. മഴക്കാലത്തു നിറഞ്ഞു കവിയുന്ന പൊട്ടച്ചാലില്‍ മില്‍മാ കവറും കൊണ്ട് മീനിനെ പിടിയ്ക്കാന്‍ പോയിരുന്ന പ്രായം. പത്തല്‍‌ക്കമ്പുകൊണ്ട് കളിവീടുണ്ടാക്കി, അതിനു മുറ്റത്തിരുന്നു ഈസ്റ്റിടാതെ പൊന്തിച്ച മണ്ണപ്പം ചുട്ടു കളിച്ചിരുന്ന പ്രായം. ജോലികഴിഞ്ഞു വൈകുന്നേരം വിട്ടുസാധനങ്ങളും വാങ്ങി സൈക്കിളും ചവുട്ടി ക്ഷീണിച്ചുവരുന്ന അപ്പനെ കണ്ട് ഓടിച്ചെന്നു കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിരുന്ന പ്രായം. ഇടിമിന്നിത്തകര്‍ത്തു പെയ്യുന്ന കര്‍ക്കിടകരാവുകളില്‍ അപ്പനേം അമ്മയേം കെട്ടിപ്പിടിച്ച് അവരുടെ നടുക്കു കിടക്കുന്നതാണു സ്വര്‍ഗ്ഗത്തേക്കാള്‍ സുരക്ഷിതം എന്നറിഞ്ഞിരുന്ന പ്രായം. ഈ നിഷ്ക്കളങ്കതകള്‍ക്കിടയിലും, മുഖം നോക്കാതെ പ്രതികരിയ്ക്കാനൊരു തന്റേടമുണ്ടായിരുന്ന പ്രായം - ആറാം വയസ്സ് - ആലപ്പുഴ ബസ്‌സ്റ്റാന്റിനടുത്തുള്ള ‘മാതാ’ സ്കൂളില്‍, ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിച്ചിരുന്ന പ്രായം ! ചട്ടമ്പി പ്രായം !!&lt;br /&gt;&lt;br /&gt;സ്കൂളിന്റെ ഹെഡ്‌മിസ്ട്രസ്സാണു സിസ്റ്റര്‍ ഫെലിക്സ്; രണ്ടാം ക്ലാസ്സില്‍ കണക്കു പഠിപ്പിയ്ക്കുന്നതു ഷീബാ മിസ്സും. ഇവരാണു കഥയിലെ മറ്റു താരങ്ങള്‍. വേറേ രണ്ടു മൂന്ന് കാന്താരിവിത്തുകള്‍ കൂടെ ഉണ്ട്, പക്ഷേ ലവന്മാരുടെ പേര് ഓര്‍ക്കുന്നില്ല.&lt;br /&gt;&lt;br /&gt;&lt;a href="http://photos1.blogger.com/blogger2/8136/431592843557593/1600/yuvaThurkki.jpg"&gt;&lt;img style="margin: 0px 0px 10px 10px; float: right;" alt="" src="http://photos1.blogger.com/blogger2/8136/431592843557593/200/yuvaThurkki.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;സംഭവദിവസത്തിന്റെ സെറ്റപ്പ് മറ്റു രണ്ടാം ക്ലാസ് ദിനങ്ങളില്‍ നിന്നൊന്നും വ്യത്യസ്തമായിരുന്നില്ല - നല്ല വെയിലുള്ള ഏതോ ഒരു മാസത്തിലെ ഏതോ ഒരു ദിവസം. ഉച്ചകഴിഞ്ഞ് ഉണ്ണിക്കുംഭയും തടവി ഒരലമ്പുമൂഡില്‍ ക്ലാസ്സിലിരിയ്ക്കുന്ന സമയം. ഷീബാ മിസ്സാണു പഠിപ്പിയ്ക്കുന്നത്. പഠനം അങ്ങു മുറുകി നില്‍ക്കവേ, എന്റെ അടുത്തിരിയ്ക്കുന്ന തടിയന്‍ കാന്താരിമുളകിനു ബോറടിച്ചു. അവന്‍ ആദ്യമൊക്കെ കയ്യും കാലും ചൊറിഞ്ഞു നോക്കി, ങേ-ഹേ - ബോറടി മാറുന്നില്ല. പിന്നെ അവന്‍ പുസ്തകത്തില്‍ ഒരു ആനയുടെ പടം വരച്ചു നോക്കി; രസം പോരാന്നു കരുതി ആനയ്ക്കു പിറകില്‍ ഒരു പാപ്പാനേം വരച്ചു; എന്നിട്ടും രസം തോന്നാഞ്ഞ് ആന പാപ്പാന്റെ തലയില്‍ പിണ്ടമിടുന്നതായും വരച്ചു. കുറച്ചു സമയം അതു നോക്കി ചിരിച്ചെങ്കിലും, പുള്ളിയ്ക്കു പിന്നേം ബോറടിച്ചു. എന്നെ ഒന്നു കുത്തിനോക്കി, പക്ഷേ, റബ്ബറിന്മേല്‍ എത്ര പെന്‍സില്‍ കുത്തി നിര്‍ത്താം എന്ന ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഞാന്‍ കുലുങ്ങിയില്ല - ആനക്കാര്യത്തിനിടയ്ക്കാണോ ചേനക്കാര്യം !&lt;br /&gt;&lt;br /&gt;എന്നെ നമ്പിയിട്ടു കാര്യമില്ലെന്നു കണ്ട പ്രസ്തുത കാന്താരി തന്റെ അപ്പുറത്തെ വശത്ത് , മൂക്കില്‍ എത്ര ‘ആന’യുണ്ടെന്ന് ഗവേഷിച്ചോണ്ടിരുന്ന കാന്താരിയിലോട്ടു തിരിഞ്ഞു. ഈ രണ്ടാമത്തെ കാന്താരി ഒരു ‘ചിരിക്കുടുക്ക’യായിരുന്നു എന്നു ഞാന്‍ പ്രത്യേകം ബോധിപ്പിച്ചുകൊള്ളട്ടെ. ‘ചിരിക്കുടുക്കയെ’ കുടുക്കാനുള്ള വിദ്യ ഏതൊരു കാന്താരിയ്ക്കും അറിയാവുന്നതു പോലെ, നമ്മുടെ തടിയന്‍ കാന്താരിയ്ക്കും അറിയാമായിരുന്നു - അവന്‍ ‘കുടുക്കയുടെ’ ഇടുപ്പില്‍ ഒന്നു വിരലിട്ടിളക്കി - ഒരു ചെറിയ ഇക്കിള്‍-‌പ്രയോഗം ! സ്വിച്ചിട്ടാല്‍ ലൈറ്റ് കത്തുന്നതു പോലെ, ടാപ്പ് തുറന്നാല്‍ വെള്ളം വരുന്നതു പോലെ, ഗിയറിലിട്ടാല്‍ വണ്ടി മുന്നോട്ടുരുളുന്നതു പോലെ, ചിരിക്കുടുക്ക ഇളിപിരികൊണ്ടുകൊണ്ട് പൊട്ടിച്ചിരിച്ചു, എന്നിട്ട് നമ്മുടെ കാന്താരിയ്ക്കിട്ടൊരു തള്ളും വച്ചു കൊടുത്തു. തടിയന്‍ ബാലന്‍സു തെറ്റി എന്റെമേല്‍ ചരിഞ്ഞു, റബ്ബറില്‍ കുത്തിനിര്‍ത്തിയിരുന്ന പെന്‍സിലുകള്‍ കയ്യുകള്‍ തട്ടി നിലം പതിച്ചു, ബെഞ്ചിന്റെ അറ്റത്തിരുന്ന ഞാന്‍ മറിഞ്ഞും വീണു.&lt;br /&gt;&lt;br /&gt;കോലാഹലമൊക്കെ കേട്ട്, വിണ്ടുകീറിയ പലക ബോര്‍ഡില്‍ ചോക്കു കൊണ്ട് കണക്കുപുരാണം രചിച്ചുകൊണ്ടിരുന്ന ഷിബാ മിസ്സ് തിരിഞ്ഞു നോക്കി. ആദ്യം കണ്ടത് നിലത്തൂന്ന് എഴുന്നേറ്റു വരുന്ന എന്നെ. പിന്നെ കണ്ടത് ഇളിപിരികൊള്ളുന്ന കുടുക്കയെ. പിന്നെയാ നയനങ്ങള്‍ ദര്‍ശിച്ചത് പഞ്ചപ്പാവം പോലെയിരിയ്ക്കുന്ന തടിയനെ. ടിപ്പു സുല്‍ത്താന്‍ വാളെടുത്തതു പോലെ, തന്റെ പുസ്തകക്കെട്ടില്‍ നിന്നും ഒരു സീല്‍ക്കാരത്തോടെ ചുരല്‍ വലിച്ചുരിയെടുത്ത് ഷീബാദേവി പാഞ്ഞെത്തി. “Stand up” അവരലറി - ആ ബെഞ്ചിലുണ്ടായിരുന്ന എല്ലാരോടും - തടിയനും, കുടുക്കയും, ഞാനും, പിന്നെ ഇതൊന്നും അറിയാതെ വായും പൊളിച്ച് ടീച്ചരെ പൂജിച്ചുകൊണ്ടിരുന്ന ഒരു പാവം പഠിപ്പിസ്റ്റ് പെണ്‍‌കൊച്ചിനോടും. “Stretch your hands” അവര്‍ വീണ്ടും അലറിക്കൊണ്ട് ചൂരല്‍ പൊക്കി. എന്റെ നിഷ്ക്കളങ്കമായ മനസ്സില്‍ ധര്‍മ്മരോഷം ആളിക്കത്തി - എന്താ സംഭവിച്ചത് എന്നൊരു ചോദ്യം, ആരാ കാരണം എന്നറിയാനൊരു ശ്രമം, ഒരു വിചാരണ, ഒരു തെളിവെടുപ്പ്, ഒരു സാക്ഷിവിസ്താരം - ഇതൊന്നുമില്ലാതെ, തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന ഒരു നീചയക്ഷിയെയാണ് എന്റെ മുന്നില്‍ ഞാന്‍ കണ്ടത്. ഞാന്‍ വാപൊളിച്ചു - എവിടെ നിന്നു വന്നു എന്നെനിയ്ക്കറിയില്ല ഒരു ധൈര്യം - ധൈര്യമാണോ, തന്റേടമാണോ, അതോ മറ്റു മുതിര്‍ന്നവര്‍ പിന്നിടു വിശേഷിപ്പിച്ചതായ ‘അഹങ്കാരമാണോ’ ആ വികാരം എന്നെനിയ്ക്കറിയില്ല; പൊളിച്ച വായ് കൊണ്ട് ഞാന്‍ അവരോടു പറഞ്ഞു : “മിസ്സേ, ഞാന്‍ ഒന്നും ചെയ്തിട്ടില്ല. കാരണമില്ലാതെ എന്നെ തല്ലരുത്. തല്ലിയാല്‍ ഞാന്‍ എന്റെ അപ്പനെ വിളിച്ചോണ്ടു വരും”&lt;br /&gt;&lt;br /&gt;അവര്‍ ഒരു നിമിഷം അന്ധാളിച്ചു. എന്നിട്ടു ബാക്കിയുള്ളവരോട് ഇരിയ്ക്കാന്‍ പറഞ്ഞു. എന്റെ വലതു കൈ വലിച്ചു നീട്ടിപ്പിടിച്ചു. ചുരല്‍ നാലഞ്ചു തവണ ഉയര്‍ന്നുതാണു. ഞാന്‍ കരഞ്ഞില്ല - അവരുടെ മുഖത്തേയ്ക്കു തന്നെ നോക്കിനിന്നു കണ്ണു പറിയ്ക്കാതെ. വേദന സഹിയ്ക്കാന്‍ വയ്യാതെ എന്റെ കണ്ണില്‍ നിന്നും കണ്ണുനീരൊഴുകി കുടുകുടെ. പ്രയോഗം കഴിഞ്ഞപ്പോള്‍ ഞാന്‍ കയ്യിലേയ്ക്കു നോക്കി - കരിനീലച്ചിരിയ്ക്കുന്നു, ഒന്നു രണ്ടു രക്തക്കുഴലുകല്‍ ബലൂണ്‍ പോലെ വീര്‍ത്തും ഇരിപ്പുണ്ട്. ഞാന്‍ വായ് തുറന്നില്ല, വീണ്ടും അവരുടെ തന്നെ മുഖത്തേയ്ക്കു നോക്കി. കലിതീരാതെ അവരെന്നോടലറി “Get out of my class”.&lt;br /&gt;&lt;br /&gt;തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ഞാന്‍ മുറ്റത്തെ ചരലിലേയ്ക്കിറങ്ങി. അവിടെ കയ്യും കെട്ടി നിന്നു. ക്ലാസ്സില്‍ പൂര്‍ണ്ണ നിശ്ശബ്ദത - ഒരു മൊട്ടുപ്പിന്‍ വീണാല്‍ കേള്‍ക്കും - കുട്ടികളുടെ കണ്ണുകളെല്ലാം എന്റെമേല്‍ തന്നെ. രണ്ടു മിനുട്ട് ഒരു പ്രതിമ പോലെ നിന്ന ശേഷം ഷീബാദേവി അധ്യാപനത്തിലേയ്ക്കു മടങ്ങി.&lt;br /&gt;&lt;br /&gt;പത്തു മിനുട്ട് കഴിഞ്ഞു കാണും, സിസ്റ്റര്‍ ഫെലിക്സ് തന്റെ റൌണ്ടിനെത്തി. പുറത്തുനില്‍ക്കുന്ന എന്നെ കണ്ട്, ചുരല്‍ തടവിക്കൊണ്ട് സിസ്റ്റര്‍ അരികില്‍ വന്നു. ചോദ്യം “Why are you outside?” ഞാന്‍ മിണ്ടിയില്ല - അകത്തേയ്ക്കു നോക്കുക മാത്രം ചെയ്തു. ഷീബാദേവി ഇറങ്ങിവന്ന് സിസ്റ്ററെ കാര്യം ധരിപ്പിച്ചു. സിസ്റ്റര്‍ എന്നെ നോക്കി. അടിച്ചോ എന്നെനിയ്ക്കോര്‍മ്മയില്ല, കാരണം മനസ്സ് ആകെ ഒന്നു മരവിച്ച സ്ഥിതിയിലായിരുന്നു. കാലിലൂടെ ഒരു റൊഡ്‌റോളര്‍ കയറിയിറങ്ങിയാലും ഒരു പക്ഷേ ഞാന്‍ അപ്പോള്‍ അറിയുമായിരുന്നില്ല. പോകുന്നതിനു മുന്‍പ് സിസ്റ്റര്‍ എന്നോടു പറഞ്ഞു “I want to meet your father tommorrow” (‘രോഗി ഇഛിച്ചതും, വൈദ്യന്‍ കല്പിച്ചതും’... പക്ഷേ...)&lt;br /&gt;&lt;br /&gt;വീട്ടില്‍ ചെന്ന് അപ്പനോടും അമ്മയോടും കാര്യം ധരിപ്പിച്ചു. അപ്പന്റെ പ്രതികരണം എനിയ്ക്കു കൃത്യമായിട്ടോര്‍മ്മയില്ല. ആറുവയസ്സുള്ള ആദ്യജാതന്റെ ഇളംകയ്യിലെ ആ കരിനീല പതക്കം കണ്ട ശേഷം ഹൃദയം തകര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളു. എന്തായാലും അപ്പന്‍ വന്നൂ പിറ്റേന്ന്. സിസ്റ്റര്‍ അപ്പനോട് സംസാരിയ്ക്കുകയും ചെയ്തു. സിസ്റ്റര്‍ക്കു സത്യം മനസ്സിലായിക്കാണും - പിള്ളമനസ്സില്‍ കള്ളമില്ലന്നല്ലേ - എന്തായാലും പിന്നീട് ഷീബാ മിസ്സ് എന്നെ ‘ശിക്ഷിച്ചതായി’ എനിയ്ക്കോര്‍മ്മയില്ല.&lt;br /&gt;&lt;br /&gt;ചിലപ്പൊള്‍ തോന്നും, എന്നെക്കൊണ്ടു കഴിയുമോ, ഒരു ആറുവയസ്സുകാരനൊട് ഇങ്ങനെ പെരുമാറാന്‍..? അവന്‍ എന്തൊക്കെ ചെയ്തെന്നു പറഞ്ഞാലും..? പക്ഷേ പിന്നീട്, ‘ആപേക്ഷിക സിദ്ധാന്തം’ എന്നോടു പറയും, “ഓ... അതിനെന്താ... നിനക്കു പറ്റില്ലാ എന്നു കരുതി, വേറേ ആ‍ര്‍ക്കും പറ്റിക്കൂടേ..? മദര്‍ തെരേസയെ പൊലെ ചെയ്യാന്‍ നിനക്കു പറ്റുവോ...? ഇല്ലല്ലോ..? വീരപ്പനെപ്പോലെ പറ്റുവോ..? ഇല്ലല്ലോ...? അതുപോലെ, ഇങ്ങനെ ചെയ്യാന്‍ പറ്റുന്നവരും ഉണ്ട്... നിനക്കു പറ്റില്ലായിരിയ്ക്കാം...”&lt;br /&gt;&lt;br /&gt;ഉദയസൂര്യനെപ്പൊലെയും ദേവാലയങ്ങളിലെ കെടാവിളക്കുകള്‍ പോലെയും എന്നും എന്റെ മനസ്സില്‍ ജ്വലിച്ചു നില്‍ക്കുന്ന ഒരു പിടി ഗുരുക്കന്‍‌മാര്‍ ഉണ്ടായിട്ടുണ്ട് ജീവിതത്തില്‍. പക്ഷേ അതുപോലെതന്നെ ഒത്തിരി ഷീബമാരും കയറിയിറങ്ങിയിട്ടുണ്ട്, മറക്കാനാവാത്ത പല പാടുകളും തന്നു കൊണ്ട്. പല സംഭവങ്ങളും മറന്നുകഴിഞ്ഞിരിയ്ക്കുന്നു... പക്ഷേ എന്തൊ... ഇതു മാത്രം മായുന്നില്ല... ഒരു പക്ഷേ അതിങ്ങനെ കത്തിക്കിടക്കുമായിരിയ്ക്കും കാലാന്തരങ്ങളോളം... ഒരു പാഠമായി, ഒരു കനലായി, ഒരിയ്ക്കലും കെടാത്ത അഗ്നിയായി, ഒരു യുവതുര്‍ക്കിയുടെ ഓര്‍മ്മയായ് !&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3535608574423809992-3489304377224843789?l=kochuvarthaanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kochuvarthaanam.blogspot.com/feeds/3489304377224843789/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3535608574423809992&amp;postID=3489304377224843789' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3535608574423809992/posts/default/3489304377224843789'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3535608574423809992/posts/default/3489304377224843789'/><link rel='alternate' type='text/html' href='http://kochuvarthaanam.blogspot.com/2006/11/1.html' title='ചട്ടമ്പിക്കഥകള്‍ :: കഥ 1 : യുവതുര്‍ക്കി'/><author><name>Tedy Kanjirathinkal</name><uri>http://www.blogger.com/profile/17665456190372538862</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='31' src='http://3.bp.blogspot.com/_bZTEowmj0l8/Sp_5UdDUKLI/AAAAAAAAAkg/2yLVPk2r5WA/S220/tedka-bw.jpg'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-3535608574423809992.post-1689456638719401492</id><published>2006-11-07T11:34:00.000-06:00</published><updated>2006-11-07T21:40:43.543-06:00</updated><title type='text'>‘ജബ’യെന്ന പദത്തിനെന്തര്‍ത്ഥം</title><content type='html'>പണ്ട് പണ്ട്... അതായത് വളരെ പണ്ട് 1998-ല്‍, എഞ്ജിനീയറിംഗ് രണ്ടാം കൊല്ലം ഒഴപ്പിക്കൊണ്ടിരിക്കേ (സോറി - പഠിച്ചുകൊണ്ടിരിക്കേ), ഞാനൊരു പടം കണ്ടു - ‘പഞ്ചാബി ഹൌസ്’! അതിനു ശേഷം, ഇന്നു 2006-ലെ ഈ ദിവസം വരെ, ഞാനത് ചുരുങ്ങിയത് ഒരു ഇരുപത് തവണയെങ്കിലും കണ്ടൂ കാണും - ഇനിയും കാണും - എന്റെ കയ്യില്‍ അതിന്റെ DVD ഉണ്ട് (ഒര്‍ജിനലാ - പോലീസറിഞ്ഞാലും കുഴപ്പമില്ല).&lt;br /&gt;&lt;br /&gt;ദിലീപേട്ടന്‍ സ്പാറിത്തള്ളി നിത്യഹരിതമാക്കിയ ഈ ചിത്രം, എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിയ്ക്കാനിടയായത് അതിലെ ഒരു പ്രത്യേക “ഡയലോഗറ്റ് ” മൂലമാണ് - “ജബാ”! ദിലീപേട്ടന്റെ പ്രയോഗവും, അശോകേട്ടന്റെയും ഹനീഫിക്കാടെയും മറുപ്രയോഗങ്ങളും അന്നുതന്നെ ഹൃദയത്തിലെവിടെയോ “ഇതിവിടെത്തീരുന്നില്ല” എന്ന ഒരു ഫീലിംഗ് തന്നിരുന്നു. പക്ഷേ പിന്നീട് കുറേക്കാലത്തെയ്ക്ക് അതു കാര്യമായി ഒന്നും തലപൊക്കിയിരുന്നില്ല. പിന്നീട്, നാലു കൊല്ലവും ഉഴപ്പിക്കഴിഞ്ഞ് ആലപ്പുഴ, അടൂര്‍, ഭുബനേശ്വര്‍ വഴി ചെന്നൈ, ഡാലസ്സ് താണ്ടി ഇപ്പോള്‍ ഷിക്കാഗോയിലെത്തി നില്‍ക്കുന്ന ഈ ജീവിത വണ്ടിയില്‍ “ജബ” തിരിച്ചു കയറിയത് ചെന്നൈ ഇന്‍ഫോസിസിലെ സ്റ്റോപ്പിലാണ്. കാരണം അവിടെ വച്ചാണ് ഞാന്‍ “ജബകള്‍” എന്ന കൂട്ടരെ പരിചയപ്പെടുന്നത്.&lt;br /&gt;&lt;br /&gt;ആരാണു ജബകള്‍..? ഞാനങ്ങ് ഭുബനേശ്വര്‍ ഇന്‍ഫോസിസില്‍ ഒഴപ്പിക്കൊണ്ടിരിക്കെ (സോറി - ട്രേനിംഗ് നേടിക്കൊണ്ടിരിക്കേ) പൂനെ ഇന്‍ഫോസിസില്‍ ഒമ്പത് മലയാളികള്‍ ഉഴപ്പാനെത്തി - അനീഷ്ജി, ജഗ്ഗു, അശ്വിന്‍, മത്തായി, രതീഷ്, രഞ്ജി, ദീപ്ത, ഷീന, പ്രിയ. ഇവര്‍ “ജബ” യെന്ന പദത്തിനു ആ ട്രെയിനിംഗ് ബാച്ചില്‍ പുതിയൊരര്‍ത്ഥം നല്‍കി - അതിലേയ്ക്കു ഞാന്‍ വഴിയേ കടന്നു വരാം, എന്റെ സ്വന്തം അനുഭവങ്ങളിലൂടെ - പക്ഷേ എന്തിനേറെ പറയുന്നു, അവര്‍ ഒമ്പതു പേര്‍ ആ ബാച്ചില്‍ അറിയപ്പെട്ടിരുന്നത് “മല്ലൂസ് ” എന്നല്ല “ജബാസ് ” എന്നാണ്.&lt;br /&gt;&lt;br /&gt;അനീഷ്ജിയും ഞാനും ചെന്നൈയില്‍ എത്തിയ നാള്‍ തന്നെ ഒരേ പ്രോജക്ടിലായി. അവിടെത്തുടങ്ങുന്നു എന്റെ “ജബ”യുടെ അദ്ധ്യായം.&lt;br /&gt;അവനെന്തെങ്കിലും മനസ്സിലായില്ലെങ്കില്‍ അവന്‍ പറയും “ജബാ! ഒന്നും മനസ്സിലായില്ല”!&lt;br /&gt;അവനെന്തെങ്കിലും മനസ്സിലായാല്‍ പറയും “ജബാ! ഓ അങ്ങനായിരുന്നല്ലേ!”&lt;br /&gt;അവന്റെ പ്രോഗ്രാം എറര്‍ അടിച്ചാല്‍ അവന്‍ പറയും “ജബാ‍! കമ്പയിലാകുന്നില്ലല്ലോ”&lt;br /&gt;കമ്പയിലായാല്‍ “ജബാ! കമ്പയിലായി”&lt;br /&gt;പുതിയ ഒരു മാനേജര്‍ വന്നാല്‍ “ജബാ! ഇങ്ങേരാണോ പുതിയ മാനേജര്‍?”&lt;br /&gt;ഉച്ചയ്ക്കൊരു ഒരു ട്രീറ്റിനു പോയി വയര്‍ നിറഞ്ഞു വന്നാല്‍ “ജബാ! ഇനി പണിയെടുക്കാന്‍ വയ്യ!”&lt;br /&gt;&lt;br /&gt;മനുഷ്യന്റെ ഒരു പ്രത്യേകതയാണല്ലോ വിശേഷ ബുദ്ധി! ആദ്യം ഒക്കെ എനിയ്ക്കു “ഇവനെന്താ ഇങ്ങനെ ജബാന്നു പറയുന്നേ” എന്നു തോന്നിയിരുന്നെങ്കിലും, പിന്നീട് എനിയ്ക്കാ വാക്കിന്റെ ഫ്ലെക്സിബിളിറ്റി പിടികിട്ടി - അര്‍ത്ഥാന്തരങ്ങള്‍ പിടികിട്ടി - വ്യാപ്തി പിടികിട്ടി - സാധ്യതകളുടെ ഒരു സഞ്ചയം തന്നെ തുറന്നു കിട്ടി. അങ്ങനെ ഞാനും തുടങ്ങി “ജബാ”!&lt;br /&gt;&lt;br /&gt;മലയാളികളല്ലാത്ത പ്രോജക്റ്റ് മേറ്റ്സ് ചോദിയ്ക്കും: “What is this 'jaba' thing”&lt;br /&gt;നമ്മള്‍ പറയും “Oh.. you know... if you are a Keralite, and you happened to be deaf &amp;amp; dumb, you have to say 'jaba' to convey messages effectively”&lt;br /&gt;“What???!!! Really??”&lt;br /&gt;“no.. man.. I'm jus' kiddin'... hehe.. you see.. 'jaba' is a special word in Malayalam - it means nothing, but it also means everything - it fits no where, but it can also fit any where”&lt;br /&gt;“ooh.. so... what does it mean?”&lt;br /&gt;“Ah... you have to be a mallu to really appreciate this word, you know..? Its a bit of cultural thing too”&lt;br /&gt;“I donno, man... I jus' think you two are playing a bit wierd”&lt;br /&gt;“Hehe”&lt;br /&gt;&lt;br /&gt;മലയാളികളല്ലാത്തവര്‍ക്ക് ഒരു പക്ഷേ ഒരിയ്ക്കലും അതിന്റെ പ്രസക്തി മനസ്സിലാക്കാനോ അതിനെ അംഗീകരിയ്ക്കാനോ കഴിഞ്ഞെന്നു വരില്ല - ഒരു പക്ഷേ, അത് ഒരു നാട്ടില്‍ വളരുന്നതിന്റെയും ആ നാടിന്റെ ആത്മാവിനെ സ്വാംശീകരിയ്ക്കുന്നതിന്റെയും ഭാഗമാവാം. എന്തായാലും ഞങ്ങള്‍ ഇന്നും “ജബാ” ഉപയോഗിയ്ക്കുന്നു... അതിനും ഇതിനും എല്ലാം - പൂര്‍ണ്ണ ഭാവത്തോടെയും, പൂര്‍ണ്ണ അര്‍ത്ഥത്തോടെയും ഒരു പ്രത്യേക സന്തോഷത്തോടെയും :-)&lt;br /&gt;&lt;br /&gt;റാഫി-മെക്കാര്‍ട്ടിന്‍ എന്നെങ്കിലും ചിന്തിച്ചിരിയ്ക്കുമോ ആവോ, അവരുടെ ആ പദത്തിന് ഇങ്ങനെ ഒരു ഭാവി ഉണ്ടാവുമെന്ന്..? ആ !! ജബാ !!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3535608574423809992-1689456638719401492?l=kochuvarthaanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kochuvarthaanam.blogspot.com/feeds/1689456638719401492/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3535608574423809992&amp;postID=1689456638719401492' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3535608574423809992/posts/default/1689456638719401492'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3535608574423809992/posts/default/1689456638719401492'/><link rel='alternate' type='text/html' href='http://kochuvarthaanam.blogspot.com/2006/11/blog-post.html' title='‘ജബ’യെന്ന പദത്തിനെന്തര്‍ത്ഥം'/><author><name>Tedy Kanjirathinkal</name><uri>http://www.blogger.com/profile/17665456190372538862</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='31' src='http://3.bp.blogspot.com/_bZTEowmj0l8/Sp_5UdDUKLI/AAAAAAAAAkg/2yLVPk2r5WA/S220/tedka-bw.jpg'/></author><thr:total>14</thr:total></entry></feed>
